വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി: വിദര്‍ഭ തന്നെ, സെമിയില്‍ കേരളത്തോട് മുട്ടാന്‍ ചാംപ്യന്‍മാര്‍ തയ്യാര്‍

ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡിനെ ഇന്നിങ്‌സിനും 115 റണ്‍സിനും വിദര്‍ഭ തുരത്തി

By Manu

നാഗ്പൂര്‍: നിലവിലെ ജേതാക്കളായ വിദര്‍ഭ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു കുതിച്ചു. തികച്ചും ഏകപക്ഷീയമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ ഇന്നിങ്‌സിനും 115 റണ്‍സിനും മുക്കിയാണ് വിദര്‍ഭ തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തത്. കേരളവുമായാണ് സെമിയില്‍ വിദര്‍ഭ ഏറ്റുമുട്ടുക. രഞ്ജിയുടെ ചരിത്രത്തില്‍ കേരളത്തിന്റെ കന്നി സെമി ഫൈനല്‍ കൂടിയാണിത്. ജനുവരി 24നാണ് സെമി ആരംഭിക്കുന്നത്.

1

ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡിനെതിരേ വിദര്‍ഭയ്ക്കായിരുന്നു ടോസ്. വിദര്‍ഭ നായകന്‍ ഫൈസ് ഫസല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉത്തരാഖണ്ഡ് ഒന്നാമിന്നിങ്‌സില്‍ 355 റണ്‍സെന്ന മോശമല്ലാത്ത സ്‌കോര്‍ നേടുകയും ചെയ്തു. സൗരഭ് റാവത്ത് (108) ഉത്തരാഖണ്ഡിനായി സെഞ്ച്വറിയും തികച്ചു. എന്നാല്‍ മറുപടി ബാറ്റിങില്‍ വിദര്‍ഭ റണ്‍മല തന്നെ പടുത്തുയര്‍ത്തി. 629 റണ്‍സാണ് ഒന്നാമിന്നിങ്‌സില്‍ വിദര്‍ഭ നേടിയത്. വസീം ജാഫറിന്റെ (206) ഡബിള്‍ സെഞ്ച്വറിയും സഞ്ജയ് രാമസ്വാമി (141), ആദിത്യ സര്‍വാതെ (102) എന്നിവരുടെ സെഞ്ച്വറിയും അവര്‍ക്കു കരുത്തായി.

ഇന്ത്യക്കു നേട്ടങ്ങളുടെ പരമ്പര... ഇതാ കാത്തിരുന്ന വിന്‍റേജ് ധോണി, തീര്‍ന്നില്ല, ഇനിയുമുണ്ട് ഇന്ത്യക്കു നേട്ടങ്ങളുടെ പരമ്പര... ഇതാ കാത്തിരുന്ന വിന്‍റേജ് ധോണി, തീര്‍ന്നില്ല, ഇനിയുമുണ്ട്

274 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങി ഉത്തരാഖണ്ഡ് തകര്‍ന്നടിഞ്ഞു. വെറും 159 റണ്‍സില്‍ ഉത്തരാഖണ്ഡ് പുറത്തായി. മൂന്നു പേര്‍ മാത്രമേ ഉത്തരാഖണ്ഡ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. 28 റണ്‍സെടുത്ത അവ്‌നീഷ് സുദ്ധയാണ് ടോപ്‌സ്‌കോറര്‍. അഞ്ചു വിക്കറ്റ് വീതമെടുത്ത ഉമേഷ് യാദവും ആദിത്യ സര്‍വാത്തെയും ചേര്‍ന്നാണ് ഉത്തരാഖണ്ഡിന്റെ കഥ കഴിച്ചത്. നേരത്തേ ഒന്നാമിന്നിങ്‌സിലും ഉമേഷ് നാലു വിക്കറ്റുമായി തിളങ്ങിയിരുന്നു.

Story first published: Saturday, January 19, 2019, 14:03 [IST]
Other articles published on Jan 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X