വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദീപക് ചഹാറിന്റെ ഹാട്രിക്ക്, ബിസിസിഐയെ തിരുത്തി ക്രിക്കറ്റ് പ്രേമികള്‍

നാഗ്പൂര്‍: 12 ആം ഓവര്‍ വരെ ആശങ്കയിലായിരുന്നു നായകന്‍ രോഹിത് ശര്‍മ്മ. ബംഗ്ലാദേശിനായി മുഹമ്മദ് നയിമും മുഹമ്മദ് മിഥുനും ക്രീസില്‍ ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തലങ്ങും വിലങ്ങും അടികൊണ്ടു. അഞ്ചു ബൗളര്‍മാരുമായി ഇറങ്ങാനുള്ള രോഹിത് ശര്‍മ്മയുടെ തീരുമാനം പിഴച്ചോ? എങ്ങനെയും ബംഗ്ലാദേശിന്റെ കൂട്ടുകെട്ട് പൊളിക്കണം. ഗ്രൗണ്ടിലാണെങ്കില്‍ ഈര്‍പ്പം കൂടി വരുന്നുതാനും.

ബ്രേക്ക് ത്രൂ

കാര്യങ്ങള്‍ കൈവിട്ടുപോകുന്നത് കണ്ടാണ് ദീപക് ചഹാറിന് കരുതിയതിലും നേരത്തെ രോഹിത് ശര്‍മ്മ പന്തുകൊടുക്കുന്നത്. 13 ആം ഓവര്‍ എറിയാന്‍ വന്ന ചഹാറിനെ കടന്നാക്രമിക്കാന്‍ നയീം തയ്യാറായില്ല. പക്ഷെ ഓവറിലെ അവസാന പന്തില്‍ മിഥുന്‍ വീണു. ചഹാറിനെ ലോങ് ഓണിലേക്ക് പറത്താനുള്ള ശ്രമത്തില്‍ മുഹമ്മദ് മിഥുന്‍ കെഎല്‍ രാഹുലിന്റെ കൈകകളില്‍ ഒതുങ്ങി. ഇന്ത്യയ്ക്ക് കിട്ടിയ ആദ്യ ബ്രേക്ക് ത്രൂവെന്ന് ഈ വിക്കറ്റിനെ വിശേഷിപ്പിക്കാം.

വിക്കറ്റുകളുടെ കുത്തൊഴുക്ക്

അവിടുന്നിങ്ങോട്ട് വിക്കറ്റുകളുടെ കുത്തൊഴുക്കാണ് മത്സരം കണ്ടത്. 13 ആം ഓവറിലെ ആദ്യ പന്തില്‍ മുഷ്ഫിഖുര്‍ റഹീമിനെ ശിവം ദൂബെ മടക്കി. ശേഷം 16 ആം ഓവറില്‍ മുഹമ്മദ് നയീമിനെയും ആഫിഫ് ഹൊസൈനെയും ഒന്നിന് പിറകെ ഒന്നായി ദൂബെ തിരിച്ചയച്ചു. വാലറ്റത്തെയും കൂട്ടുപിടിച്ച് ആഞ്ഞടിക്കാന്‍ മഹമ്മദുല്ല ഒരുങ്ങവെയാണ് യുസ്‌വേന്ദ്ര ചാഹല്‍ ബംഗ്ലാ നായകന്റെ വിക്കറ്റു പിഴുതത്. ഈ അവസരത്തില്‍ ബംഗ്ലാ സ്‌കോര്‍ ഏഴിന് 130 റണ്‍സ്.

ശാസ്ത്രിക്ക് പരീക്ഷണങ്ങള്‍ നിര്‍ത്താം, ഇനി ശ്രേയസ് അയ്യറുണ്ട് നാലാം നമ്പറില്‍

ഏറ്റവും മികച്ച ബൌളിങ് പ്രകടനം

ശേഷിച്ച മൂന്നു വിക്കറ്റുകള്‍ എടുക്കാന്‍ ദീപക് ചഹാറിന് ഏറെ പണിപ്പെടേണ്ടി വന്നില്ല. ഷെയ്ഫുള്‍ ഇസ്‌ലാമിനെ 18 ആം ഓവറിലെ അവസാന പന്തില്‍ പിടികൂടിയ ചാഹര്‍ 20 ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ മുസ്തഫിസുര്‍ റഹ്മാനെയും അമിനുള്‍ ഇസ്‌ലാമിനെയും മടക്കി കരിയറിലെ ആദ്യ ഹാട്രിക്ക് തികച്ചു. വിദര്‍ഭ സ്‌റ്റേഡിയത്തില്‍ ഏഴു റണ്‍സിന് ആറു വിക്കറ്റുകളാണ് ദീപക് ചഹാര്‍ സ്വന്തമാക്കിയത് --- ട്വന്റി-20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം.

ദീപക് ചഹാറിന്റെ ആദ്യ അഞ്ചു വിക്കറ്റു നേട്ടം കൂടിയാണ് ഇന്നലത്തേത്.ഇതേസമയം, ട്വന്റി-20 -യില്‍ ആദ്യമായി ഹാട്രിക് വിക്കറ്റ് നേട്ടം കൊയ്യുന്ന ഇന്ത്യന്‍ താരമെന്നാണ് ദീപക് ചഹാറിനെ ബിസിസിഐ വിശേഷിപ്പിച്ചത്. എന്നാല്‍ ബിസിസിഐയുടെ ഈ അവകാശവാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ക്രിക്കറ്റ് പ്രേമികളും പിന്നാലെ രംഗത്തെത്തി. പറഞ്ഞുവരുമ്പോള്‍ ദീപക് ചഹാറല്ല കുട്ടിക്രിക്കറ്റില്‍ ഹാട്രിക്ക് വിക്കറ്റ് കൊയ്യുന്ന ആദ്യ ഇന്ത്യന്‍ താരം.

ഇന്ത്യ പരമ്പര ജയിച്ചു, പക്ഷെ സഞ്ജുവിനെ കളിപ്പിക്കാതിരുന്നത് ശരിയോ? രോഷം പന്തിനെതിരെ

ഏക്ത ബിഷ്ത്

2012 -ല്‍ ഉത്തരാഖണ്ഡ് സ്വദേശി ഏക്ത ബിഷ്ത് രാജ്യാന്തര ട്വന്റി-20 -യില്‍ ഹാട്രിക്ക് വിക്കറ്റു വീഴ്ത്തിയിരുന്നു. 2012 -ലെ ട്വന്റി-20 വനിതാ ലോകകപ്പ് പ്ലേ ഓഫില്‍ ശ്രീലങ്കയ്ക്ക് എതിരെയാണ് ഏക്ത ഈ നേട്ടം കരസ്ഥമാക്കിയത്. ട്വന്റി-20 -യില്‍ ഹാട്രിക്ക് വിക്കറ്റ് കൈയ്യടക്കിയ ആദ്യ വനിതാ ക്രിക്കറ്റും ഏക്ത തന്നെ.

Story first published: Monday, November 11, 2019, 15:11 [IST]
Other articles published on Nov 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X