ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് ജീവനക്കാരെ സഹായിക്കാന്‍ മഴയത്ത് ഇറങ്ങുന്ന കാഴ്ച കണ്ട് ആരാധകര്‍ അമ്പരന്നിരുന്നു. ഇത്രയും വലിയ പിതാവിന്റെ മകന് വേണമെങ്കില്‍ വിവിഐപി ബോക്‌സില്‍ ശീതളപാനീയങ്ങള്‍ രുചിച്ച് സുഖമായിരിക്കാം. എന്നാല്‍ ലണ്ടനിലെ എംസിസിയുടെ യൂത്ത് ടീമിനൊപ്പം പരിശീലിക്കുന്ന അര്‍ജ്ജുന്‍ മഴ നനയാന്‍ തന്നെ ഉദ്ദേശിച്ചാണ് നടപ്പ്. ലോര്‍ഡ്‌സ് ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ മഴ പെയ്യുമ്പോള്‍ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം ഈ 18-കാരനും ഓടിയെത്തി.
മുൻ പോർച്ചുഗീസ് സൂപ്പർ താരത്തെ പരിശീലകനാക്കാൻ മുംബൈ സിറ്റി...
എന്തായാലും ഇംഗ്ലീഷ് വനിതാ ക്രിക്കറ്ററും, സുഹൃത്തുമായ ഡാനിയേല വയറ്റ് ഈ അവസരം അര്‍ജ്ജുനെ ട്രോളാനാണ് ഉപയോഗിച്ചത്. മഴ മൂലം മത്സരം തടസ്സപ്പെടുത്തിയപ്പോള്‍ സ്‌റ്റേഡിയത്തില്‍ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന യുവ ക്രിക്കറ്ററുടെ ദൃശ്യങ്ങള്‍ സഹിതമാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാമില്‍ ഡാനിയേലയുടെ ട്രോള്‍. 'പണി തുടങ്ങിക്കോളൂ, അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍', എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
കഴിഞ്ഞ ആഴ്ച ഡാനിയേലയ്ക്ക് ഒപ്പം ഉച്ചഭക്ഷണം കഴിക്കുന്ന അര്‍ജ്ജുന്റെ ചിത്രം താരം പങ്കുവെച്ചിരുന്നു. ലോര്‍ഡ്‌സില്‍ റേഡിയോ സെറ്റ് വില്‍പനക്കാരനായും പിന്നീട് അര്‍ജ്ജുന്‍ ശ്രദ്ധനേടി. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഇന്നിംഗ്‌സിനും, 159 റണ്ണിനും തോല്‍പ്പിച്ച് പരമ്പരയില്‍ 2-0ന് മുന്നിലെത്തി.