വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി, എബിഡി ഇവരില്‍ ആരാണ് ബെസ്റ്റ്? മുന്‍ ഓസീസ് താരത്തിന്റെ ക്ലാസ് മറുപടി

ട്വിറ്ററിലൂടെയാണ് ഹോഗ് കേമനെ ചൂണ്ടിക്കാട്ടിയത്

hogg

സിഡ്‌നി: ലോക ക്രിക്കറ്റില്‍ വിശേഷണം ആവശ്യമില്ലാത്ത ബാറ്റ്‌സ്മാന്‍മാരാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സും. ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനെന്ന നിലയിലേക്കു കോലി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ എബിഡി ഇപ്പോഴും ഫ്രാഞ്ചൈസി ലീഗുകളിലൂടെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരില്‍ ടീമംഗങ്ങള്‍ കൂടിയാണ് ഇരുവരും.

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സമാന്‍ ആര്? ഉത്തരം വിന്‍ഡീസ് ഇതിഹാസം ചന്ദര്‍പോള്‍ പറയുംലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സമാന്‍ ആര്? ഉത്തരം വിന്‍ഡീസ് ഇതിഹാസം ചന്ദര്‍പോള്‍ പറയും

2001ല്‍ ഈഡനിലെ വിസ്മയ വിജയം... അന്ന് റൈറ്റ് നല്‍കിയ ഉപദേശം, വെളിപ്പെടുത്തി ലക്ഷ്മണ്‍2001ല്‍ ഈഡനിലെ വിസ്മയ വിജയം... അന്ന് റൈറ്റ് നല്‍കിയ ഉപദേശം, വെളിപ്പെടുത്തി ലക്ഷ്മണ്‍

കോലി, എബിഡി ഇവരില്‍ ആരാണ് ബെസ്‌റ്റെന്ന് തിരഞ്ഞെടുക്കുക ഒരിക്കലും എളുപ്പമല്ല. എന്നാല്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ് അക്കാര്യം ചെയ്തിരിക്കുകയാണ്. ട്വിറ്ററിലെ ഒരു ചോദ്യോത്തര സെഷനില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കോലിയെന്നു ഹോഗ്

വിരമിച്ച ശേഷവും എബിഡി ഉജ്ജ്വല ഫോമില്‍ തുടരുകയാണ്. വിരാടും കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ഇവര്‍ രണ്ടു പേര്‍ക്കുമിടയില്‍ ആരാണ് ബെസ്റ്റെന്നാണ് നിങ്ങള്‍ക്കു തോന്നുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. കോലി, അദ്ദേഹത്തിന്റെ സ്റ്റാറ്റസ് തന്നെയാണ് ഇത് അടിവരയിടുന്നതെന്നായിരുന്നു ഹോഗിന്റെ മറുപടി.

പുകഴ്ത്തി മിയാന്‍ ദാദും

കോലിയെ പുകഴ്ത്തി പാകിസ്താന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ജാവേദ് മിയാന്‍ദാദും അടുത്തിടെ രംഗത്തു വന്നിരുന്നു. കളിമികവിനൊപ്പം സ്വഭാവവുമാണ് കോലിയെ മഹാനായ താരമാക്കി മാറ്റുന്നതെന്നായിരുന്നു മിയാന്‍ദാദ് ചൂണ്ടാക്കാട്ടിയത്. ഓരോ തവണ സ്‌കോര്‍ ചെയ്യണമെന്നുറച്ച് ക്രീസിലെത്തുമ്പോഴും കോലി റണ്‍സെടുക്കാറുണ്ട്. വളരെ കരുത്തനായ താരമാണ് അദ്ദേഹം. അനായാസമാണ് കോലി ബൗണ്ടറികളും സിക്‌സറുകളും പായിക്കുന്നതെന്നും മിയാന്‍ദാദ് അഭിപ്രായപ്പെട്ടിരുന്നു.
ഇവയെക്കാളെല്ലാം താന്‍ കോലിയില്‍ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ വിനയമാണ്. ക്രിക്കറ്റിനെ വളരെയധികം താന്‍ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ തന്നെ പ്രകടനമാണ്. മറ്റു ക്രിക്കറ്റര്‍മാര്‍ക്കും കോലി ഏറെ ബഹുമാനമാണ് നല്‍കുന്നതെന്നും മിയാന്‍ദാദ് അഭിപ്രായപ്പെട്ടിരുന്നു.

താനും കോലിയെപ്പോലെ

കോലിയുടെ പെരുമാറ്റം പല തവണ നേരിട്ടു അനുവഭിക്കാന്‍ തനിക്കു അവസരം ലഭിച്ചിരുന്നു. എതിര്‍ ടീമുമായി നല്ല സൗഹൃദത്തോടെയാണ് അദ്ദേഹം പെരുമാറാറുള്ളത്. കോലിയെപ്പോലെ തന്നെയായിരുന്നു താനും കളിച്ചിരുന്ന കാലത്ത്. അതുകൊണ്ടാണ് ഇങ്ങനെ പറയാന്‍ സാധിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ ഇപ്പോള്‍ വളരെ അഗ്രസീവായാണ് കളിക്കുന്നത്. കളിക്കളത്തില്‍ കുറച്ചൊക്കെ അഗ്രസീവ് ആവണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. എന്നാല്‍ അതിനൊരു നിയന്ത്രണം വേണമെന്നു മാത്രം. ഫാസ്റ്റ് ബൗളര്‍മാര്‍ വിക്കറ്റെടുക്കാന്‍ അഗ്രസീവായി പന്തെറിഞ്ഞില്ലെങ്കില്‍ പിന്നെയെന്ത് ഫാസ്റ്റ് ബൗളര്‍മാരാണ്. ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളായ ഡെന്നിസ് ലില്ലി, ജെഫ് തോംസണ്‍, ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോത്തം എന്നിവരെല്ലാം ഇങ്ങനെയുള്ളവരായിരുന്നു. ഇതാണ് ക്രിക്കറ്റിന്റെ ഭാഷയെന്നും മിയാന്‍ദാദ് വിശദമാക്കി.

Story first published: Monday, March 23, 2020, 12:19 [IST]
Other articles published on Mar 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X