വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ ഇനി പുനെ വാരിയേഴ്‌സില്ല

ദില്ലി: ഐ പി എല്‍ ക്രിക്കറ്റില്‍ നിന്നും പുനെ വാരിയേഴ്‌സിനെ ബി സി സി ഐ സസ്‌പെന്‍ഡ് ചെയ്തു. ഫ്രാഞ്ചൈസി തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് ബി സി സി ഐയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗം പുനെ ടീമിനെ ഐ പി എല്ലില്‍ നിന്നും പുറത്താക്കിയത്.

174 കോടി രൂപയുടെ കുടിശ്ശികയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്‌പോണ്‍സര്‍മാര്‍ കൂടിയായ സഹാറ ഗ്രൂപ്പ് വരുത്തിയത്. ഫ്രാഞ്ചൈസി തുക അടക്കാത്തതിനെത്തുടര്‍ന്ന് സഹാറ ഗ്രൂപ്പ് നല്‍കിയ ബാങ്ക് ഗ്യാരണ്ടി പണമാക്കി മാറ്റാന്‍ ബി സി സി ഐ നേരത്തെ തിരുമാനിച്ചിരുന്നു.

pune warriors

ഐ പി എല്ലില്‍ നിന്നും തങ്ങള്‍ പിന്മാറാന്‍ സാധ്യതയുണ്ട് എന്ന് സഹാറ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ബി സി സിയുമായി ഇത് സംബന്ധിച്ച ചര്‍ച്ചകളൊന്നും സഹാറ ഗ്രൂപ്പ് നടകത്തിയിരുന്നില്ല. ബി സി സി ഐ മുഴുവന്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെയും വിളിച്ചുവരുത്തിയ യോഗത്തിലാണ് പുനെ വാരിയേഴ്‌സിനെ ഐ പി എല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത തീരുമാനം എടുത്തത്.

2010 ല്‍ ഏകദേശം 1702 കോടി രൂപയ്ക്കാണ് സഹാറ ഗ്രൂപ്പ് പുനെ വാരിയേഴ്‌സ് ടീമിനെ ലേലത്തില്‍ വാങ്ങിയത്. യുവരാജ് സിംഗായിരുന്നു ടീമിന്റെ ആദ്യത്തെ ക്യാപ്റ്റന്‍. പിന്നീട് സൗരവ് ഗാംഗുലി, ആഞ്ജലോ മാത്യൂസ്, ആരോണ്‍ ഫിഞ്ച് തുടങ്ങിയവര്‍ ടീമിനെ നയിച്ചു. എന്നാല്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ഈ ടീമിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

നേരത്തെ കൊച്ചി ടസ്‌കേഴ്‌സ്, ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ് തുടങ്ങിയ ടീമുകളെ വിവിധ കാരണങ്ങളാല്‍ ഐ പി എല്ലില്‍ നിന്നും പുറത്താക്കിയിരുന്നു. ഒരൊറ്റ സീസണ്‍ കൊണ്ട് കേരള ടീമായ കൊച്ചി ടസ്‌കേഴ്‌സിന്റെ കഥ തീര്‍ന്നപ്പോള്‍ സണ്‍ നെറ്റ് വര്‍ക്ക് ഡെക്കാന്‍ ടീമിനെ വാങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്ന് പേരുമാറ്റുകയായിരുന്നു.

Story first published: Saturday, October 26, 2013, 14:32 [IST]
Other articles published on Oct 26, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X