വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിരോധിത മരുന്ന് ഉപയോഗം, പൃഥ്വി ഷായ്ക്ക് എട്ടു മാസം വിലക്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമായി അറിയപ്പെടുന്ന യുവതാരം പൃഥ്വി ഷായ്ക്ക് ബിസിസിഐയുടെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ നിരോധിത മരുന്നായ ടെര്‍ബ്യുട്ടാലിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷായെ വിലക്കാനുള്ള ബിസിസിഐയുടെ തീരുമാനം. വിലക്കിന്റെ അടിസ്ഥാനത്തില്‍ അടുത്ത എട്ടുമാസത്തേക്ക് ദേശീയ, ആഭ്യന്തര മത്സരങ്ങളില്‍ താരത്തിന് കളിക്കാനാവില്ല. നവംബര്‍ 15 വരെയാണ് വിലക്കിന്റെ കാലാവധി.

പൃഥ്വി ഷാ

കഫ് സിറപ്പുകളില്‍ പതിവായി കാണപ്പെടുന്ന നിരോധിത വസ്തു ഷായുടെ സാംപിളില്‍ കണ്ടെടുക്കുകയായിരുന്നു. ഫെബ്രുവരി 22 -ന് ഇന്‍ഡോറില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി പൃഥ്വി ഷാ നല്‍കിയ മൂത്ര സാംപിളാണ് താരത്തിന് വിനയായത്. പരിശോധനയില്‍ ടെര്‍ബ്യുട്ടാലിന്റെ സാന്നിധ്യം ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തി. ഉത്തേജക വിരുദ്ധ നിയമം മുന്‍നിര്‍ത്തിയാണ് ബിസിസിഐയുടെ നടപടി.

നിരോധിത ഉത്തജക ഘടകം കഫ് സിറപ്പില്‍ അടങ്ങിയ കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് പൃഥ്വി ഷാ സംഭവത്തില്‍ വിശദീകരണം നല്‍കി. ശ്വാസതടസ്സവുമായി ബന്ധപ്പെട്ടാണ് മരുന്ന് ഉപയോഗിച്ചതെന്നും താരം വ്യക്തമാക്കി. ഷാ നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ബോധ്യപ്പെട്ടതിനാലാണ് വിലക്ക് എട്ടു മാസത്തേക്ക് പരിമിതപ്പെടുത്തിയതെന്ന് ബിസിസിഐ പത്രക്കുറിപ്പില്‍ അറിയിച്ചു.

പൃഥ്വി ഷാ

വിലക്കിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക പരമ്പരകള്‍ പൃഥ്വി ഷായ്ക്ക് നഷ്ടമാവും. കഴിഞ്ഞവര്‍ഷമായിരുന്നു രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഷാ അരങ്ങേറ്റം നടത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ത്തന്നെ സെഞ്ചുറി തികച്ച് താരം റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടുകയുണ്ടായി. നിലവില്‍ ഇതുവരെ രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യയ്ക്കായി 19 -കാരന്‍ പൃഥ്വി ഷാ കളിച്ചിട്ടുണ്ട്. ഷായെക്കൂടാതെ വിദര്‍ഭ താരം അക്ഷയ് ദല്ലാര്‍വാള്‍, രാജസ്താന്‍ താരം ദിവ്യ ഗജരാജ് എന്നിവരും ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിലക്ക് നേരിടുകയാണ്.

Story first published: Tuesday, July 30, 2019, 22:30 [IST]
Other articles published on Jul 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X