വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ടെസ്റ്റ്: മെഹ്ദി ഹസന് സെഞ്ച്വറി, വെസ്റ്റ് ഇന്‍ഡീസിനെതിരേ ബംഗ്ലാദേശിന് വമ്പന്‍ സ്‌കോര്‍

ധാക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് വമ്പന്‍ സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 430 റണ്‍സാണ് അടിച്ചെടുത്തത്. മധ്യനിരയില്‍ മെഹ്ദി ഹസന്‍ മിറാസിന്റെ (103) സെഞ്ച്വറി പ്രകടനമാണ് ആതിഥേയര്‍ക്ക് കരുത്തായത്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ വെസ്റ്റ് ഇന്‍ഡീസ് 355 റണ്‍സിന് പിന്നിലാണ്. ക്യാപ്റ്റന്‍ ക്രയ്ഗ് ബ്രാത്ത്‌വെയ്റ്റിനൊപ്പം (49) എന്‍ക്രുമാഹ് ബോനറാണ് (17) ക്രീസില്‍.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കം പിഴച്ചു. ജോണ്‍ കാംപ്‌ബെല്ലും (3),ഷെയ്ന്‍ മോസ്‌ലിയും (2) പെട്ടെന്ന് പുറത്തായി. മുസ്തഫിസുര്‍ റഹ്മാനാണ് രണ്ട് പേരെയും മടക്കിയത്. മൂന്നാം ദിനം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിച്ചാല്‍ മാത്രമെ വെസ്റ്റ് ഇന്‍ഡീസിന് രക്ഷയുള്ളു. ബ്രാത്ത്‌വെയ്റ്റ് മൂന്നാം ദിനം എത്ര നേരം ക്രീസില്‍ നില്‍ക്കുന്നുവെന്നത് നിര്‍ണ്ണായകമാവും.

wivsbantest

നേരത്തെ തട്ടകത്തിന്റെ ആധിപത്യം മുതലാക്കിയാണ് ബംഗ്ലാദേശ് കളിച്ചത്. ഓപ്പണര്‍ ഷദമാന്‍ ഇസ്്‌ലാം (59) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ സൂപ്പര്‍ ഓപ്പണര്‍ തമിം ഇക്ബാലിന് (9) തിളങ്ങാനായില്ല. മൂന്നാം നമ്പറില്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (25) അല്‍പ്പനേരം ചെറുത്ത് നിന്ന് ശേഷം മടങ്ങി. ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖും (26) മുഷ്ഫിഖര്‍ റഹീമും (38) വലിയ സ്‌കോര്‍ നേടാനാകാതെ പുറത്തായി.

എന്നാല്‍ മധ്യനിരയില്‍ ഷക്കീബ് അല്‍ ഹസന്റെ (68) അര്‍ധ സെഞ്ച്വറി പ്രകടനം നിര്‍ണ്ണായകമായി.150 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറി ഉള്‍പ്പെടെയാണ് ഷക്കീബിന്റെ പ്രകടനം. വിലക്ക് നേരിട്ട് രണ്ട് വര്‍ഷത്തോളം പുറത്തിരുന്ന ഷക്കീബ് തിരിച്ചുവരവിന് ശേഷവും തന്റെ മികവ് തെളിയിക്കുകയാണ്. ലിന്റന്‍ ദാസും (38) അല്‍പ്പ നേരം പിടിച്ചുനിന്ന ശേഷം പുറത്തായി.

എന്നാല്‍ അപ്രതീക്ഷിതമായി സെഞ്ച്വറിയോടെ മെഹതി ഹസന്‍ മിറാസ് ബംഗ്ലാദേശിനെ വമ്പന്‍ സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. 168 പന്തുകള്‍ നേരിട്ട് 13 ബൗണ്ടറികളും ഉള്‍പ്പെട്ട മനോഹര ഇന്നിങ്‌സായിരുന്നു മിറാസിന്റെ. തയ്ജുല്‍ ഇസ്്‌ലാം (18),നയീം ഹസന്‍ (24) എന്നിവര്‍ വാലറ്റത്ത് മിറാസിന് വലിയ പിന്തുണ നല്‍കി. മുസ്തഫിസുര്‍ റഹ്്മാന്‍ (3*) പുറത്താവാതെ നിന്നു.

വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ജോമല്‍ വറിക്കാന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റക്കീം കോന്‍വാള്‍ രണ്ടും കീമാര്‍ റോച്ച്,ഷനോന്‍ ഗബ്രിയേല്‍,ബൂനര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

Story first published: Friday, February 5, 2021, 9:15 [IST]
Other articles published on Feb 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X