വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാഞ്ചസ്റ്ററില്‍ നെഞ്ചിടിപ്പായി ദക്ഷിണാഫ്രിക്ക, ഡുപ്ലെസിയുടെ കരുത്തില്‍ ഓസീസിനെ 10 റണ്‍സിന് വീഴ്ത്തി

By Vaisakhan MK
ഓസീസ്പ്പടയെ മുട്ടുകുത്തിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് അഭിമാന ജയം

1
43688

ലണ്ടന്‍: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് തോല്‍വി. 10 റണ്‍സിന്റെ തോല്‍വിയാണ് ടീം വഴങ്ങിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 315 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ സെമി ലൈനപ്പും വ്യക്തമായി. ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യ ന്യൂസിലന്റിനെ നേരിടും. രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയക്ക് ഇംഗ്ലണ്ടാണ് എതിരാളികള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡേവിഡ് വാര്‍ണറുടെയും അലക്‌സ് കാരിയുടെയും മികവില്‍ അവസാനം വരെ പൊരുതാന്‍ ഓസീസിന് സാധിച്ചു. എന്നാല്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.

1

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്ക ഓസീസിനെ ഞെട്ടിക്കുകയായിരുന്നു. 325 റണ്‍സാണ് ടീം അടിച്ച് കൂട്ടിയത്. ക്വിന്റണ്‍ ഡികോക്കും മാക്രവും ചേര്‍ന്ന് ഗംഭീര തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക്
നല്‍കിയത്. മാക്രം 37 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 34 റണ്‍സെടുത്തു. ഡികോക്ക് 51 പന്തില്‍ 52 റണ്‍സെടുത്തു. ഏഴ് ബൗണ്ടറിയാണ് താരം അടിച്ചത്. എന്നാല്‍ ഇതിന് ശേഷമാണ് ദക്ഷിണാഫ്രിക്ക കളി ഏറ്റെടുത്തത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും വാന്‍ഡെര്‍ ഡസ്സനും ചേര്‍ന്ന് ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്.

151 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ ഉണ്ടാക്കിയത്. ഇതാണ് 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. ഡുപ്ലെസി സെഞ്ച്വറിയോടെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 94 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതാണ് ഡുപ്ലെസിയുടെ ഇന്നിംഗ്‌സ്. വാന്‍ഡെര്‍ ഡസന്‍ 97 പന്തില്‍ 95 റണ്‍സെടുത്തു. നാല് സിക്‌സറും നാല് ബൗണ്ടറിയും താരം പറത്തി. അവസാന നിമിഷം സ്‌കോറിംഗ് കുറഞ്ഞത് കൊണ്ടാണ് ദക്ഷിണാഫ്രിക്ക 330ല്‍ താഴെ ഒതുങ്ങിയത്. ഓസ്‌ട്രേലിയന്‍ നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കും നാഥന്‍ ലിയോണും രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ ഓസീസിന് മികച്ച തുടക്കമല്ല ലഭിച്ചത്. ആരോണ്‍ ഫിഞ്ചും സ്റ്റീവന്‍ സ്മിത്തും പെട്ടെന്ന് പുറത്തായതോടെ ഓസീസ് ശരിക്കും പ്രതിരോധത്തിലായി. ഉസ്മാന്‍ കവാജയ്ക്ക് പരിക്കേറ്റതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീഴുകയും ചെയ്തു. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ ഒരറ്റത്ത് തകര്‍ത്തടിച്ച് കൊണ്ടിരിക്കുകയായിരുന്നു. വീണ്ടുമൊരു സെഞ്ച്വറിയും അദ്ദേഹം കുറിച്ചു. സ്റ്റോയ്‌നിസും മാക്‌സ്‌വെല്ലും പുറത്തായ ശേഷമെത്തിയ അലക്‌സ് കാരിയില്‍ നല്ലൊരു പങ്കാളിയെ വാര്‍ണര്‍ക്ക് ലഭിച്ചു. വാര്‍ണര്‍ 117 പന്തില്‍ 122 റണ്‍സടിച്ചു. 15 ബൗണ്ടറിയും രണ്ട് സിക്‌സറും താരം പറത്തി. കാരി 69 പന്തില്‍ 85 റണ്‍സടിച്ചു. കാരി പുറത്താവുന്നത് വരെ ഓസീസ് വിജയമുറപ്പിച്ചിരുന്നു. മൂന്ന് വിക്കറ്റെടുത്ത റബാദയാണ് കളി മാറ്റിയത്. പ്രിട്ടോറിയസ് രണ്ട് വിക്കറ്റെടുത്തു.

Jul 07, 2019, 2:01 am IST

ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 10 റണ്‍സ് ജയം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 325, ഓസ്‌ട്രേലിയ 49.5 ഓവറില്‍ 315 റണ്‍സിന് പുറത്ത്

Jul 07, 2019, 12:36 am IST

ഡേവിഡ് വാര്‍ണര്‍ക്ക് സെഞ്ച്വറി. ഓസ്‌ട്രേലിയ നാലിന് 183 എന്ന നിലയില്‍. വിജയിക്കാന്‍ 143 റണ്‍സ്‌

Jul 06, 2019, 9:50 pm IST

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് 326 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ആറിന് 325

Jul 06, 2019, 8:58 pm IST

ദക്ഷിണാഫ്രിക്ക മൂന്നാം വിക്കറ്റ് നഷ്ടം. സെഞ്ച്വറി നേടിയ ഡുപ്ലെസി പുറത്ത്. സ്‌കോര്‍ 265

Jul 06, 2019, 8:52 pm IST

വാന്‍ ഡെര്‍ ഡസ്സന് അര്‍ധ സെഞ്ച്വറി. ദക്ഷിണാഫ്രിക്ക 42 ഓവറില്‍ രണ്ടിന് 257

Jul 06, 2019, 8:39 pm IST

ഡുപ്ലെസിക്ക് അര്‍ധ സെഞ്ച്വറി

Jul 06, 2019, 7:21 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടം. ഡികോക്ക് പുറത്ത്. സ്‌കോര്‍ 116

Jul 06, 2019, 7:20 pm IST

ക്വിന്റണ്‍ ഡികോക്കിന് അര്‍ധ സെഞ്ച്വറി

Jul 06, 2019, 7:19 pm IST

ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. മാക്രമാണ് പുറത്തായത്.

Jul 06, 2019, 5:44 pm IST

ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Sunday, July 7, 2019, 2:14 [IST]
Other articles published on Jul 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X