വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ്: ഇന്ത്യയെ തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ ഷാഹീന്‍ അഫ്രീദിയെ ഇറക്കുന്നു

ദുബായ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ഷാഹിദ് അഫ്രീദി. ബാറ്റിങ്ങിലും ബൗളിങ്ങളിലും ഒരു പോലെ തിളങ്ങുന്ന ഓള്‍റൗണ്ടര്‍ ഏതു ടീമിനും ഭീഷണിയായിരുന്നു. അഫ്രീദി വിരമിച്ചശേഷം ആ നിരയിലേക്ക് മറ്റൊരു താരം ഉയര്‍ന്നു വന്നിട്ടില്ല. ഇപ്പോഴിതാ, പേരുകൊണ്ട് ഒരു യുവതാരം പാക് നിരയില്‍ ശ്രദ്ധിക്കപ്പെടുകയാണ്.

ഏഷ്യാ കപ്പില്‍ വീണ്ടും ക്ലാസിക്ക് റിപ്ലേ... ഇന്ത്യ പാകിസ്താനെതിരേ; അഫ്ഗാന്റെ എതിരാളി ബംഗ്ലാദേശ്, പകരം ചോദിക്കുമോ?ഏഷ്യാ കപ്പില്‍ വീണ്ടും ക്ലാസിക്ക് റിപ്ലേ... ഇന്ത്യ പാകിസ്താനെതിരേ; അഫ്ഗാന്റെ എതിരാളി ബംഗ്ലാദേശ്, പകരം ചോദിക്കുമോ?

shaheenafridi

പതിനെട്ടുകാരനായ ഷാഹീന്‍ അഫ്രീദിയാണ് പാക്കിസ്ഥാന്റെ പുതിയ ശ്രദ്ധാകേന്ദ്രം. ജൂനിയര്‍ ക്രിക്കറ്റില്‍ ഇതിനകംതന്നെ പേരെടുത്തുകഴിഞ്ഞ ഇടങ്കൈയ്യന്‍ പേസ് ബൗളര്‍ അഫ്ഗാനിസ്ഥാനെതിരെയാണ് കഴിഞ്ഞദിവസം അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ 10 ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റുകളുമെടുത്തു. മൂന്നു ക്യാച്ചുകള്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞില്ലായിരുന്നെങ്കില്‍ അഫ്രീദിയുടെ അരങ്ങേറ്റം സ്വപ്‌നതുല്യമാകുമായിരുന്നു.

പാക്കിസ്ഥാന്റെ മുന്‍നിര ബൗളര്‍ മുഹമ്മദ് ആമിര്‍ ഏഷ്യാ കപ്പില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ അഫ്രീദിയെ ഇന്ത്യയ്‌ക്കെതിരെ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടുത്തിയേക്കും. ആദ്യ മത്സരത്തില്‍ എട്ടുവിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ പാക് നിര ഇന്ത്യയ്‌ക്കെതിരെ അഭിമാനപ്പോരാട്ടത്തിനായാണ് ഇറങ്ങുക.

ആറരഅടി ഉയരമുള്ള അഫ്രീദി ഇന്ത്യന്‍ ബാറ്റിങ് നിരയെ കുഴപ്പത്തിലാക്കാന്‍പോന്ന ബൗളറാണ്. അണ്ടര്‍ 19 ലോകകപ്പില്‍ പാക്കിസ്ഥാന് വേണ്ടി 12 വിക്കറ്റെടുത്ത താരത്തെ രാഹുല്‍ ദ്രാവിഡ് അഭിനന്ദിച്ചത് വാര്‍ത്തയായിരുന്നു. അടുത്ത ലോകകപ്പില്‍ പാക്കിസ്ഥാന്റെ മുഖ്യ പന്തേറുകാരനാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഈ യുവതാരം. ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയാല്‍ ടീമില്‍ സ്ഥിരതനേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.


Story first published: Sunday, September 23, 2018, 12:04 [IST]
Other articles published on Sep 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X