വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അശ്വിന്‍ അപകടകാരി, പാഠം പഠിച്ചത് ഈ താരത്തില്‍നിന്നെന്ന് ഗാവസ്‌കര്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കിയത് ആര്‍ അശ്വിന്റെ ബൗളിങ്ങാണ്. പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പേസും ബൗണ്‍സും ചേര്‍ന്ന പിച്ചില്‍ കളിയുടെ രണ്ടാം ദിവസം ഇന്ത്യന്‍ സ്പിന്നര്‍ നേട്ടമുണ്ടാക്കിയെങ്കില്‍ അതിന്റെ ക്രഡിറ്റ് അശ്വിന് തന്നെയാണ്. ഓസ്‌ട്രേലിയയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാരെ കുഴക്കുന്നതായിരുന്നു അശ്വിന്റെ ഓരോ ഓവറുകളും.

വരുന്നത് ഡല്‍ഹിയുടെ ഐപിഎല്‍!! ലേലത്തിന് മുമ്പ് തന്നെ ഡബിള്‍ സ്‌ട്രോങ്... ലേലം കഴിഞ്ഞാല്‍ ആര് തടയും? വരുന്നത് ഡല്‍ഹിയുടെ ഐപിഎല്‍!! ലേലത്തിന് മുമ്പ് തന്നെ ഡബിള്‍ സ്‌ട്രോങ്... ലേലം കഴിഞ്ഞാല്‍ ആര് തടയും?

ഓസീസിന്റെ തുറുപ്പുചീട്ടായ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് ഉള്‍പ്പെടെ മൂന്നു വിക്കറ്റുകള്‍ അശ്വിന്‍ ഇതിനകംതന്നെ വീഴ്ത്തിക്കഴിഞ്ഞു. അശ്വിന്റെ പ്രകടനം അത്യുജ്വലമാണെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറുടെ വിലയിരുത്തല്‍. അത്യന്തം അപകടകാരിയായ ബൗളറായി അശ്വിന്‍ മാറിക്കഴിഞ്ഞെന്നും ഇതിന്റെ നേട്ടം ഇന്ത്യയ്ക്ക് ലഭിക്കുമെന്നും ഗാവസ്‌കര്‍ വിലയിരുത്തി.

nil-gavaskar

ഓസ്‌ട്രേലിയയില്‍ അത്ര മികച്ച ശരാശരി ഉള്ള ബൗളറല്ല അശ്വിന്‍. അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്‍പ് 54.71 ആയിരുന്നു അശ്വിന്റെ ആവറേജ് എങ്കില്‍ 25.37 ആണ് ഇപ്പോഴത്തേത്. മാര്‍ക്കസ് ഹാരിസ്, ഷോണ്‍ മാര്‍ഷ്, ഉസ്മാന്‍ ഖവാജ എന്നീ മുന്‍നിര ബാറ്റ്‌സ്മാന്മാരെയാണ് അശ്വിന്‍ ഇത്തവണ കുടിക്കിയത്. പന്തില്‍ ലൈനും ലെങ്തും സൂക്ഷിച്ച അശ്വിന്റെ അപ്രതീക്ഷിത ബൗണ്‍സ് ബാറ്റ്‌സ്മാന്മാരെ ബുദ്ധിമുട്ടിക്കുകയതന്നെ ചെയ്തു.

ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ നഥാന്‍ ലിയോണ്‍ കാട്ടുന്ന മേധാവിത്വമാണ് അശ്വിന്‍ പുറത്തെടുത്തത്. ലിയോണില്‍നിന്നും അശ്വിന്‍ പാഠം പഠിച്ചിട്ടുണ്ടാകുമെന്ന് ഗാവസ്‌കര്‍ പറഞ്ഞു. കോലി ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ അശ്വിന്‍ നല്‍കി. പാറ്റ് കമ്മിന്‍സ് എത്തിയപ്പോള്‍ മാത്രമാണ് അശ്വിന്‍ അല്‍പമെങ്കിലും പരീക്ഷണത്തിന് മുതിര്‍ന്നത്. അതുവരെ എതിര്‍കളിക്കാരെ അതിസമ്മര്‍ദ്ദത്തിലാക്കാന്‍ താരത്തിന് കഴിഞ്ഞെന്നും ഗാവസ്‌കര്‍ വിലയിരുത്തി.

Story first published: Friday, December 7, 2018, 17:11 [IST]
Other articles published on Dec 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X