വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഓസ്‌ട്രേലിയയില്‍ അശ്വിന്റെ വിജയരഹസ്യമെന്ത്? മഞ്ജരേക്കറും സഹീറും പറയുന്നു

മികച്ച പ്രകടനമാണ് ടെസ്റ്റ് പരമ്പരയില്‍ അശ്വിന്‍ നടത്തുന്നത്

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഉജ്ജ്വല ബൗളിങ് കാഴ്ചവയ്ക്കുന്ന ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ പ്രശംസിച്ച് മുന്‍ താരവും പ്രശസ്ത കമന്റേറ്റരുമായ സഞ്ജയ് മഞ്ജരേക്കര്‍. പേസര്‍മാര്‍ക്കൊപ്പം അശ്വിനും മിന്നുന്ന ഫോമിലാണ് പന്തെറിയുന്നത്. ഇതു ഇന്ത്യന്‍ ബൗളിങിനു മൂര്‍ച്ച കൂട്ടുകയും ചെയ്തിട്ടുണ്ട്. പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് അശ്വിനാണ്. ഒമ്പതു വിക്കറ്റുകള്‍ ഇതിനകം അദ്ദേഹം നേടിക്കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനൊപ്പം പരമ്പരയില്‍ വിക്കറ്റ് വേട്ടക്കാരുടെ നിരയില്‍ ഒന്നാംസ്ഥാനം പങ്കിടുകയാണ് അശ്വിന്‍.

1

ഓസ്‌ട്രേലിയന്‍ പിച്ചിനെക്കുറിച്ച് മനസ്സിലാക്കി പന്തെറിയാന്‍ കഴിയുന്നതാണ് അശ്വിന്റെ വിജയരഹസ്യമെന്നു മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. സഹീര്‍ ഖാനോടൊപ്പം സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പിച്ചില്‍ ബോള്‍ ഫ്‌ളൈറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് കൂടുതല്‍ ബൗണ്‍സ് ലഭിക്കുന്നു. അദ്ദേഹത്തിന്റെ ബൗളിങില്‍ ഏറ്റവും താല്‍പ്പര്യമുണര്‍ത്തിയ കാര്യവും ഇതു തന്നെയായിരുന്നു. ലബ്യുഷെയ്‌നിനെതിരേ വിക്കറ്റ് നേടിയ ബോളും അത്തരത്തിലുള്ളതായിരുന്നു. ബോള്‍ നേര്‍രേഖയില്‍ തന്നെയായിരുന്നു, പക്ഷെ ബാറ്റിന്റെ മുകളിലേക്കായാണ് അതു വന്നതെന്നും മഞ്ജരേക്കര്‍ വിശദമാക്കി.

ഓസ്‌ട്രേലിയന്‍ പിച്ചുകൡ എങ്ങനെ ബൗള്‍ ചെയ്യണമെന്ന പാഠം അശ്വിന്‍ പഠിച്ചുകഴിഞ്ഞു. കാരണം ഇന്ത്യയില്‍ നിങ്ങള്‍ പന്ത് കുത്തിയുയര്‍ത്തിയാല്‍ വേണ്ടത്ര ബൗണ്‍സ് ലഭിക്കില്ല. പക്ഷെ ഓസ്‌ട്രേലിയയില്‍ നേരെ തിരിച്ചാണ്. ഇതു നന്നായി മനസ്സിലാക്കി ബൗള്‍ ചെയ്യുന്നതാണ് ഇപ്പോള്‍ അശ്വിനെ കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ സഹായിക്കുന്നതെന്നു മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

സഹീര്‍ ഖാനും അശ്വിന്റെ ബൗളിങിനെ അഭിനന്ദിച്ചു. ബൗളിങിലെ തന്റെ വേരിയേഷനുകള്‍ വിദേശത്താണ് അശ്വിന്‍ കൂടുതല്‍ നന്നായി പുറത്തെടുക്കുന്നതെന്നു നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ പര്യടനത്തില്‍ ബൗളിങില്‍ ഒരുപാട് വൈവിധ്യങ്ങള്‍ കൊണ്ടുവരാനൊന്നും അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നു സഹീര്‍ പറയുന്നു. വായുവില്‍ ബാറ്റ്‌സ്മാനെ എങ്ങനെ ബീറ്റ് ചെയ്യാമെന്നതിലാണ് അശ്വിന്‍ കൂടുതല്‍ ഫോക്കസ് ചെയ്യുന്നത്. ലെങ്തിലും ലൂപ്പിലുമാണ് കൂടുതല്‍ വേരിയേഷനുകള്‍ക്കു അദ്ദേഹം ശ്രമിക്കുന്നതെന്നും മുന്‍ പേസ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

2

മാര്‍നസ് ലബ്യുഷെയ്‌നെ എങ്ങനെ പുറത്താക്കാമെന്ന് വളരെ നന്നായി പ്ലാന്‍ ചെയ്യാന്‍ അശ്വിനു കഴിഞ്ഞു. ബാക്ക് ഫൂട്ടിലാണ് ലബ്യുഷെയ്ന്‍ കൂടുതലും ഷോട്ടുകള്‍ കളിക്കുന്നതെന്നു മനസ്സിലാക്കിയാണ് അശ്വിന്‍ ബൗള്‍ ചെയ്തത്. ഓസീസ് താരത്തെ ഫ്രണ്ട് ഫൂട്ടില്‍ ഷോട്ട് കളിക്കാന്‍ അദ്ദേഹം പ്രേരിപ്പിക്കുകയായിരുന്നുവെന്നും സഹീര്‍ വിലയിരുത്തി.

Story first published: Monday, December 28, 2020, 18:31 [IST]
Other articles published on Dec 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X