വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആഷസ് 2019: പേസാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; പിടിമുറുക്കി ഓസ്‌ട്രേലിയ

ലീഡ്‌സ്: രണ്ടാം ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ആധിപത്യം സ്ഥാപിച്ച് ഓസ്‌ട്രേലിയ. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 67 റണ്‍സിന് എറിഞ്ഞിട്ട ഓസ്‌ട്രേലിയ രണ്ടാം ദിനം കളി പിരിയുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റിന് 171 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റുകള്‍ ശേഷിക്കെ നിലവില്‍ 283 റണ്‍സിന്റെ ലീഡാണ് ആതിഥേയരായ ഓസ്‌ട്രേലിയക്കുള്ളത്. മാര്‍നസ് ലെബൂഷെയ്ന്‍ (53*),പാറ്റിന്‍സണ്‍ (2) എന്നിവരാണ് ക്രീസില്‍.

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 179 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ സ്വപ്‌നത്തില്‍പ്പോലും ചിന്തിക്കാത്ത ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. അഞ്ച് വിക്കറ്റുമായി ഹെയ്‌സല്‍വുഡ് കളം വാണതോടെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ ഗാലറിയിലേക്ക് ഘോഷയാത്ര നടത്തി. ജേസണ്‍ റോയിയെ (9) മടക്കി ഹേസല്‍വുഡ് ഇംഗ്ലീഷ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. റോറി ബേണ്‍സ് (9),ജോ റൂട്ട് (0)ജോ ഡെന്‍ലി (12),ബെന്‍ സ്്‌റ്റോക്‌സ് (8),ജോണി ബെയര്‍സ്‌റ്റോ (4),ജോസ് ബട്‌ലര്‍ (5),ക്രിസ് വോക്‌സ് (5),ജോഫ്ര ആര്‍ച്ചര്‍ (7),ജാക്ക് ലീച്ച് (1) എന്നിവരിലാര്‍ക്കും ഓസീസ് പേസാക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

ashes

തോല്‍വിയോടെ ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ട് ഫെര്‍ണാണ്ടോ ടോറസ്തോല്‍വിയോടെ ഫുട്‌ബോള്‍ കരിയറിന് വിരാമമിട്ട് ഫെര്‍ണാണ്ടോ ടോറസ്

സ്റ്റുവര്‍ട്ട് ബ്രോഡ് (4) ഇംഗ്ലണ്ട് നിരയില്‍ പുറത്താവാതെ നി്ന്നു. മൂന്ന് വിക്കറ്റുമായി പാറ്റ് കുമ്മിന്‍സും രണ്ട് വിക്കറ്റുമായി ജെയിംസ് പാറ്റിന്‍സനും ഹേസല്‍വുഡിന് മികച്ച പിന്തുണ നല്‍കി. ഒന്നാം ഇന്നിങ്‌സില്‍ 112 റണ്‍സ് ലീഡ് നേടിയതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസിന് ഇത്തവണയും ലെബൂഷെയ്ന്‍ രക്ഷകനായി. സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ ഓസീസ് ബാറ്റിങ് നിരയുടെ നെടുന്തൂണാവുകയാണ് ലെബൂഷെയ്ന്‍. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണര്‍ രണ്ടാം ഇന്നിങ്‌സില്‍ (0)അക്കൗണ്ട് തുറക്കാനാവാതെ മടങ്ങി. മാര്‍ക്കസ് ഹാരിസ് (19),ഉസ്മാന്‍ ഖവാജ (23),ട്രവിസ് ഹെഡ് (25),മാത്യു വേഡ് (33),ടിം പെയ്ന്‍ (0) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഓസീസിന്റെ മികച്ച ലീഡിനെ മറികടക്കുക ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാവും.

Story first published: Saturday, August 24, 2019, 9:29 [IST]
Other articles published on Aug 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X