വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് നേടാന്‍ ഇന്ത്യ വിയര്‍ക്കും!! പോരായ്മകള്‍ ഒന്നല്ല, മറികടന്നാല്‍ ഒരുകൈ നോക്കാം

ചില പോരായ്മകള്‍ അതിജീവിച്ചാല്‍ മാത്രമേ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ

By Manu

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ സമീപകാലത്ത് മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയിലെ തോല്‍വി മാറ്റിനിര്‍ത്തിയാല്‍ മറ്റു പരമ്പരകളിലെല്ലാം ഇന്ത്യ വെന്നിക്കൊടി പാറിച്ചിരുന്നു. അവസാനമായി കളിച്ച ഏഷ്യാ കപ്പിലും കിരീടമുയര്‍ത്താന്‍ ഇന്ത്യക്കു സാധിച്ചു.

എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ കിരീടമുയര്‍ത്താന്‍ ഇന്ത്യക്കു ഈ പ്രകടനം മതിയാവില്ല. ഒന്നിലേറെ വീക്ക്‌നെസുകള്‍ ലോകകപ്പില്‍ ഇന്ത്യക്കു തിരിച്ചടിയായേക്കും. നിലവില്‍ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയെന്നു നോക്കാം.

അമിതമായി മുന്‍നിരയെ ആശ്രയിക്കല്‍

അമിതമായി മുന്‍നിരയെ ആശ്രയിക്കല്‍

ബാറ്റിങില്‍ മുന്‍നിരയെ അമിതമായി ആശ്രയിച്ചാണ് ഇപ്പോള്‍ ഇന്ത്യ മല്‍സരങ്ങള്‍ ജയിച്ചുകൊണ്ടിരിക്കുന്നത്. 2015ലെ കഴിഞ്ഞ ലോകകപ്പ് മുതല്‍ ഇന്ത്യയുടെ മുന്‍നിര തകര്‍പ്പന്‍ ഫോമിലാണ്. അതുകൊണ്ടു തന്നെ മിക്ക കളികളിലും മധ്യനിര വേണ്ട രീതിയില്‍ പരീക്ഷിക്കപ്പെടാറുമില്ല.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മൂന്നാമനായി എത്തുന്ന ക്യാപറ്റന്‍ വിരാട് കോലിയുമാണ് ലോകകപ്പിനു ശേഷം ഇന്ത്യയുടെ 60 ശതമാനം റണ്‍സും നേടിയത്.

സ്ഥിരതയില്ലാത്ത മധ്യനിര

സ്ഥിരതയില്ലാത്ത മധ്യനിര

മുന്‍നിരയെ അമിതമായി ആശ്രയിക്കുന്നതു കൊണ്ടു തന്നെ ഇന്ത്യയുടെ മധ്യനിരയ്ക്കു മിക്ക മല്‍സരങ്ങളിലും വലിയ സമ്മര്‍ദ്ദങ്ങള്‍ നേരിടാറില്ല. എന്നാല്‍ ചില മല്‍സരങ്ങളില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ മധ്യനിര പരാജയമായി മാറുന്നതും കണ്ടു കഴിഞ്ഞു. നാല്, അഞ്ച് സ്ഥാനങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരങ്ങളെ കണ്ടെത്താന്‍ കഴിയാത്തതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.
അജിങ്ക്യ രഹാനെ, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന എന്നിവരെയെല്ലാം ഇന്ത്യ മാറി മാറി പരീക്ഷിക്കുകയാണെങ്കിലും ഒരു സ്ഥിരം പകരക്കാരനെ ലഭിച്ചിട്ടില്ല.

പവര്‍ഹിറ്റര്‍മാരില്ല

പവര്‍ഹിറ്റര്‍മാരില്ല

മികച്ച പവര്‍ഹിറ്റര്‍മാരുടെ അഭാവമാണ് ഇന്ത്യ നേരിടുന്ന മറ്റൊരു പ്രശ്‌നം. മുന്‍ നായകന്‍ എംഎസ് ധോണിക്കു പഴയതുപോലെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്നില്ല. അവസാനമായി നടന്ന ഏഷ്യാ കപ്പ് ഇതു ശരിക്കും തുറന്നു കാട്ടുകയും ചെയ്തു. ധോണിയുടെ സ്‌പെഷ്യല്‍ ഷോട്ടായ ഹെലികോപ്റ്റര്‍ ഷോട്ടൊന്നും ഇപ്പോള്‍ കാണാന്‍ പോലുമില്ല.
യുവതാരം ഹര്‍ദിക് പാണ്ഡ്യ പവര്‍ ഹിറ്ററായി ഉപയോഗിക്കാവുന്ന താരമാണെങ്കിലും സ്ഥിരത നിലനിര്‍ത്താനാവാത്തത് ആശങ്കയുണ്ടാക്കുന്നതാണ്.

ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാര്‍

ആശ്രയിക്കാവുന്ന ഓള്‍റൗണ്ടര്‍മാര്‍ കുറവാണെന്നത് ഇന്ത്യയുടെ പോരായ്മയാണ്. ഏറെക്കാലത്തിനു ശേഷം ഇന്ത്യക്കു ലഭിച്ച മികച്ച ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. കരിയറിന്‍െ തുടക്കകാലത്ത് ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ താരം വലിയ പ്രതീക്ഷകളും നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെയായി താരത്തിന്റെ ഫോമിന് മങ്ങലേറ്റ് തുടങ്ങിയിരിക്കുന്നു. ഓള്‍റൗണ്ടറെന്ന നിലയില്‍ നിന്നും വെറും പേസ് ബൗളറെന്ന നിലയിലേക്കാണ് പാണ്ഡ്യയുടെ പോക്ക്. ബൗളിങില്‍ വിക്കറ്റ് നേടാന്‍ കഴിയുന്നുണ്ടെങ്കിലും ബാറ്റിങില്‍ നിരാശപ്പെടുത്തുകയാണ്.
പാണ്ഡ്യക്കു പകരം അടുത്തിടെ ടീമിലെത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു ഫോം നിലനിര്‍ത്താന്‍ കഴിയുമോയെന്നും അടുത്ത ലോകകപ്പില്‍ ഉണ്ടാവുമോയെന്നും ഉറപ്പിക്കാനാവില്ല. വിന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇതിന് ഉത്തരം ലഭിക്കും.

നോക്കൗട്ട് മല്‍സരത്തിലെ സമ്മര്‍ദ്ദം

നോക്കൗട്ട് മല്‍സരത്തിലെ സമ്മര്‍ദ്ദം

നോക്കൗട്ട് മല്‍സരങ്ങളില്‍ സമ്മര്‍ദ്ദത്തിന് കീഴടങ്ങി മല്‍സരം കൈവിടേണ്ടിവരുന്നതാണ് ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. കഴിഞ്ഞ വര്‍ഷം നടന്ന ചാംപ്യന്‍സ് ട്രോഫിയിലെ മുഴുവന്‍ മല്‍സരങ്ങളിലും മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യക്കു പക്ഷെ ഫൈനലില്‍ പിഴച്ചു.
പിന്നീട് നിദാഹാസ് ട്രോഫി ഫൈനലില്‍ ബംഗ്ലാദേശിനെതിരേയും ഇന്ത്യ തട്ടിയും മുട്ടിയുമാണ് ജയിച്ചത്. അടുത്തിടെ നടന്ന ഏഷ്യാ കപ്പിലും തോല്‍വിയുടെ വക്കില്‍ നിന്നാണ് ഇന്ത്യ കരകയറിയത്.

Story first published: Tuesday, October 9, 2018, 16:24 [IST]
Other articles published on Oct 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X