വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിന പരമ്പര: തകര്‍പ്പന്‍ സെഞ്ച്വറിയുമായി ബാല്‍ബര്‍, ദക്ഷിണാഫിക്കയെ അട്ടിമറിച്ച് അയര്‍ലന്‍ഡ്

ഡുബ്ലിന്‍: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് അയര്‍ലന്‍ഡ്. 43 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അയര്‍ലന്‍ഡ് നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടീമിന്റെ ആദ്യ ജയം കൂടിയാണിത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 48.3 ഓവറില്‍ 247 റണ്‍സില്‍ കൂടാരം കയറി. സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ച നായകന്‍ ആന്‍ഡി ബാല്‍ബറാണ് അയര്‍ലന്‍ഡിന്റെ വിജയശില്‍പ്പി. കളിയിലെ താരവും ബാല്‍ബറാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ പരമ്പരയില്‍ 1-0ന് അയര്‍ലന്‍ഡ് മുന്നിലെത്തി.

Ireland register historic first ODI win over South Africa | Oneindia Malayalam

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് വേണ്ടി പോള്‍ സ്റ്റിര്‍ലിങ്ങും (27) ബാല്‍ബറും (102) ചേര്‍ന്ന് 64 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി. സ്റ്റിര്‍ലിങ്ങിനെ മടക്കി കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ആശ്വാസം നല്‍കിയത്. ആന്‍ഡി മാക്ബ്രിനെ (30) ഷംസി മടക്കിയെങ്കിലും ഒരു വശത്ത് പൊരുതി നിന്ന് ബാല്‍ബര്‍ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. 117 പന്തുകള്‍ നേരിട്ട് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ നേടി ബാല്‍ബര്‍ മടങ്ങുമ്പോള്‍ 41.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 194 എന്ന നിലയിലായിരുന്നു അയര്‍ലന്‍ഡ്.

andybalbirnie

മധ്യനിരയില്‍ ഹാരി ടെക്ടറും (79) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി. ആറ് ഫോറും നാല് സിക്‌സുമാണ് അദ്ദേഹം പറത്തിയത്. അതിവേഗം റണ്‍സുയര്‍ത്തിയ ജോര്‍ജ് ഡോക്ടറല്ലും (23 പന്തില്‍ 45) കൂടി ചേര്‍ന്നപ്പോള്‍ അയര്‍ലന്‍ഡ് സ്‌കോര്‍ബോര്‍ഡ് 290 റണ്‍സുയര്‍ത്തി. അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് ഡോക്ടറല്‍ നേടിയത്. ദക്ഷിണാഫ്രിക്കയുടെ ആന്‍ഡിലി ഫെലുക്കുവായോ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാദ, കേശവ് മഹാരാജ്, ഷംസി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ജനീമന്‍ മലാന്‍ (84), റാസി വാന്‍ ഡെര്‍ ഡൂസന്‍ (49) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. എയ്ഡന്‍ മാര്‍ക്രം (5), ക്യാപ്റ്റന്‍ ടെംബ ബാവുമ (10), ഡേവിഡ് മില്ലര്‍ (24) നിരാശപ്പെടുത്തി. അയര്‍ലന്‍ഡിനുവേണ്ടി മാര്‍ക്ക് എഡൈര്‍, ജോഷ് ലിറ്റില്‍, ആന്‍ഡി മാക്ബ്രിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്രയ്ഗ് യങ്, സിമി സിങ്, ജോര്‍ജ് ഡോക്‌റല്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം ഏകദിനം വെള്ളിയാഴ്ച നടക്കും.

2011ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതോടെയാണ് അയര്‍ലന്‍ഡിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുന്നത്. കെവിന്‍ ഒബ്രിയാന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് അന്ന് അയര്‍ലന്‍ഡിനെ വിജയത്തിലെത്തിച്ചത്. 2015ലെ ഏകദിന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെയും അയര്‍ലന്‍ഡ് അട്ടിമറിച്ചിരുന്നു. അഫ്ഗാനിസ്ഥാന്റെ വളര്‍ച്ചപോലെ അതിവേഗം വളര്‍ച്ച കൈവരിക്കാന്‍ കെല്‍പ്പുള്ള ക്രിക്കറ്റ് ടീമാണ് അയര്‍ലന്‍ഡിന്റേത്.

Story first published: Wednesday, July 14, 2021, 9:02 [IST]
Other articles published on Jul 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X