വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയക്കൊപ്പം റെക്കോര്‍ഡ് പങ്കിട്ട് അഫ്ഗാനിസ്താന്‍, തൊട്ടരികെ ചരിത്ര നേട്ടം

ധാക്ക: ക്രിക്കറ്റില്‍ അഫ്ഗാനിസ്താന്‍ പുതിയ വിജയഗാഥകള്‍ രചിക്കുകയാണ്. വമ്പന്മാരെ അട്ടിമറിക്കാന്‍ പോന്ന ആത്മവിശ്വാസം ഇന്ന് അഫ്്ഗാന്‍ ടീമിനുണ്ട്. ബംഗ്ലാദേശിനെ ടെസ്റ്റില്‍ അടിയറവ് പറയിച്ചതിന് പിന്നാലെ ട്വന്റി-20 പരമ്പരയിലും മേല്‍ക്കോയ്മ ആവര്‍ത്തിക്കുകയാണ് റാഷിദ് ഖാനും സംഘവും. ഇന്നലെ 25 റണ്‍സിനാണ് ബംഗ്ലാ കടുവകളെ അഫ്ഗാനിസ്താന്‍ തോല്‍പ്പിച്ചത്. ഇതോടെ പുതിയൊരു പൊന്‍തൂവലും ടീമിനെ തേടിയെത്തി.

തോൽവിയറിയാതെ

ട്വന്റി-20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ജയിച്ച ടീമായി അഫ്ഗാനിസ്താന്‍. തുടര്‍ച്ചയായ പന്ത്രണ്ടാം ജയമാണ് അഫ്ഗാന്‍ ഇന്നലെ കണ്ടെത്തിയത്.

നേരത്തെ 2016 മാര്‍ച്ച് 27 മുതല്‍ 2017 മാര്‍ച്ച് 12 വരെ തുടര്‍ച്ചയായി 11 തവണ അഫ്ഗാന്‍ ടീം ട്വന്റി-20 വിജയം കുറിച്ചിരുന്നു. ഇപ്പോള്‍ ഇതേ റെക്കോര്‍ഡുതന്നെ ടീം തിരുത്തി. 2018 ഫെബ്രുവരി അഞ്ചു മുതല്‍ ഇന്നലെ വരെ കളിച്ച 12 ട്വന്റി-20 മത്സരങ്ങളില്‍ അഫ്ഗാന്‍ സംഘം പരാജയം അറിഞ്ഞിട്ടില്ല.

ഓസ്ട്രേലിയക്കൊപ്പം റെക്കോർഡ്

സിംബാബ്‌വേയെ മൂന്നു തവണയും ബംഗ്ലാദേശിനെ നാലു തവണയും അയര്‍ലണ്ടിനെ അഞ്ചു തവണയും തോല്‍പ്പിച്ചാണ് അഫ്ഗാന്റെ മുന്നേറ്റം. എന്തായാലും ജയത്തോടെ ഓസ്‌ട്രേലിയക്കൊപ്പം അഫ്ഗാനിസ്താനും റെക്കോര്‍ഡ് പുസ്തകത്തില്‍ കയറിക്കൂടി. തോല്‍വിയറിയാതെ ഓസ്‌ട്രേലിയയും പന്ത്രണ്ടു തവണ ട്വന്റി-20 കളിച്ചിട്ടുണ്ട്. 2009 ഓഗസ്റ്റ് 30 – 2010 മെയ് 14 കാലഘട്ടത്തിലായിരുന്നു ഇത്.

അഫ്ഗാൻ ജയം

ഇതേസമയം, പത്തു ജയങ്ങളും ഒരു സമനിലയും ഒരു മത്സരം ഉപേക്ഷിച്ചതും കംഗാരുക്കളുടെ പ്രോഗ്രസ് കാര്‍ഡില്‍ കാണാം. സെപ്തംബര്‍ 20 -ന് സിംബാബ്‌വേയെ തോല്‍പ്പിച്ചാല്‍ ട്വന്റി-20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി ജയിക്കുന്ന ടീമായി അഫ്ഗാനിസ്താന്‍ മാറും.

അഫ്ഗാന് മുന്നില്‍ മുട്ടുമടക്കി ബംഗ്ലാദേശ്

ഇന്നെല ധാക്കയില്‍ ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ ടീം 20 ഓവറില്‍ 164 റണ്‍സ് കുറിക്കുകയായിരുന്നു. ഈ പ്രയാണത്തില്‍ ആറു വിക്കറ്റുകള്‍ അഫ്ഗാന് നഷ്ടപ്പെടുകയുണ്ടായി.

നിർണായകമായ അഞ്ചാം വിക്കറ്റ്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശാകട്ടെ ലക്ഷ്യത്തിന് 25 റണ്‍സ് അകലത്തു വെച്ച് പോരാട്ടം അവസാനിപ്പിച്ചു. 19.5 ഓവറില്‍ 139 റണ്‍സാണ് ഷാക്കിബ് അല്‍ ഹസന്റെ നായകത്വത്തില്‍ കടുവകള്‍ നേടിയത്. അഫ്ഗാന്റെ ജയം 25 റണ്‍സിന്. ഒരുഘട്ടത്തില്‍ നാലു വിക്കറ്റിന് 40 റണ്‍സെന്ന നിലയിലായിരുന്നു അഫ്ഗാന്‍. എന്നാല്‍ അസ്ഗര്‍ അഫ്ഗാനും മുഹമ്മദ് നബിയും ക്രീസില്‍ ഒത്തുകൂടിയതോടെ അഫ്ഗാന്‍ പ്രതിസന്ധിയില്‍ നിന്നും കരകയറി.

പന്തിനെതിരേ തുറന്നടിച്ച് ശാസ്ത്രി... വിന്‍ഡീസില്‍ ടീമിനെ 'ചതിച്ചു'!! തനിനിറം പുറത്തെടുക്കണം

സ്ഫോടകാത്മക ബാറ്റിങ്

അഞ്ചാം വിക്കറ്റില്‍ 79 റണ്‍സിന്റെ പങ്കാളിത്തമാണ് ഇരുവരും ചേര്‍ന്ന് നടത്തിയത്. 37 പന്തില്‍ 40 റണ്‍സുമായി അസ്ഗര്‍ മടങ്ങിയതിന് പിന്നാലെ സ്‌ഫോടകാത്മകമായ ബാറ്റിങ്ങ് നബി പുറത്തെടുത്തു. ഏഴു സിക്‌സും മൂന്നു ഫോറും ഉള്‍പ്പെടെ 54 പന്തില്‍ പുറത്താവാതെ 84 റണ്‍സ് താരം നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ഇടവേളകളില്‍ വിക്കറ്റു നഷ്ടപ്പെട്ടത് വിനയായി.

ടി20 ലോകകപ്പ്: എങ്ങനെ ടീമില്‍ സ്ഥാനമുറപ്പിക്കാം? കോലിയുടെ ഉപദേശം, അതിനു കഴിഞ്ഞാല്‍ മാത്രം കളിക്കാം

വിക്കറ്റുവേട്ട

ബംഗ്ലാ നിരയില്‍ 44 റണ്‍സെടുത്ത മഹമ്മദുള്ളയും 24 റണ്‍സെടുത്ത സാബിര്‍ റഹ്മാനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തില്‍ മുജീബ് ഉര്‍ റഹ്മാന്‍ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടു വിക്കറ്റ് വീതം ഫറിദ് അഹമ്മദും റാഷിദ് ഖാനും ഗുല്‍ബാദിന്‍ നായിബും പങ്കിട്ടു.

Story first published: Monday, September 16, 2019, 11:45 [IST]
Other articles published on Sep 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X