വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എബിഡി.... ദ റിയല്‍ എന്റര്‍ടെയ്‌നര്‍...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് എബി ഡിവില്ലിയേഴ്‌സ് വിടവാങ്ങുമ്പോള്‍ ഒരു ദ റിയല്‍ എന്റര്‍ടെയ്‌നറെയാണ് ക്രിക്കറ്റ് ലോകത്തിന് നഷ്ടമാവുന്നത്. എബിഡി എന്ന അക്രമകാരിയായ ബാറ്റ്‌സ്മാനെ മാത്രമല്ല, മികച്ച വിക്കറ്റ് കീപ്പറെയും നായകനെയും അതിലെല്ലാമുപരി ഒരു നല്ല ജെന്റില്‍മാനായ ക്രിക്കറ്ററെയുമാണ് ആരാധകര്‍ക്ക് നഷ്ടമാവുന്നത്. ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ബാറ്റും വിക്കറ്റ്കീപ്പറുടെ ഗ്ലൗവും താഴെവച്ച് ക്രീസ് വിടുന്നത്. ഡിവില്ലിയേഴ്‌സിന്റെ അഭാവം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് എങ്ങനെ മറികടക്കുമെന്ന്് ഇനി കണ്ടറിയണം.

ദ റിയല്‍ എന്റര്‍ടെയ്‌നറായിരുന്നു ഡിവില്ലിയേഴ്‌സ് എന്ന കാര്യത്തില്‍ ആര്‍ക്കും എതിരാഭിപ്രായം ഉണ്ടാവാനിടയില്ല. അതിലെല്ലാമുപരി കളിക്കളത്തില്‍ പുഞ്ചിരി തൂകി എല്ലാവരെയും ഒരോ തോളോട് കൂടി ചേര്‍ക്കാന്‍ കെല്‍പ്പുള്ള ഒരു മികച്ച വ്യക്തിത്വത്തിനുടമ കൂടിയായിരുന്നു എബിഡി. തന്റെ പ്രതിഭയ്ക്ക് 34ാം വയസ്സിലും കോട്ടം തട്ടിയിട്ടില്ലായെന്ന് തെളിയിക്കാന്‍ ഈ സീസണിലെ ഐപിഎല്ലിലും ഡിവില്ലിയേഴ്‌സിന് തെളിയിക്കാന്‍ കഴിഞ്ഞിരുന്നു. അതിനു പിന്നാലെ അപ്രതീക്ഷിതമായി ഡിവില്ലിയേഴ്‌സ് വിടവാങ്ങിയപ്പോള്‍ ക്രിക്കറ്റ് ലോകത്തിന് അതൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടിയായി മാറിയിരിക്കുകയാണ്. കാരണം, ഇനിയും തന്നിലെ പ്രതിഭ മാഞ്ഞിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും അദ്ദേഹം ഓരോ മല്‍സരത്തിലും തെളിയിച്ചിരുന്നു. എബിഡി, മിസ്റ്റര്‍ 360, സൂപ്പര്‍മാന്‍ എന്നീ ഓമനപ്പേരില്‍ ക്രിക്കറ്റ് ലോകത്ത് നിരവധി ആരാധകരെ സൃഷ്ടിച്ച താരം കൂടിയാണ് ഡിവില്ലിയേഴ്‌സ്. അന്താരാഷ്ട്ര ക്രിക്കറ്റിനു പിന്നാലെ ഐപിഎല്ലിനോടും ഡിവില്ലിയേഴ്‌സ് വിടപറയുമോയെന്ന ആശങ്കയിലാണ് ഭൂരിഭാഗം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും. കാരണം, ഐപിഎല്ലില്‍ ടീം നോക്കി ഇഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ എബിഡിയുടെ വെടിക്കെട്ട് ഇന്നിങ്‌സ് കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരാണുള്ളത്. എതിരാളികളുടെയും പ്രത്യേകിച്ച് ബൗളര്‍മാരുടെയും പേടിസ്വപ്‌നമാണ് എബിഡി. ക്രീസില്‍ നിലയുറപ്പിച്ചാല്‍ ഏത് ലോകോത്തര ബൗളര്‍മാരും ഡിവില്ലിയേഴ്‌സിനു മുന്നില്‍ ഒന്ന് അടിപതറും. അത് പല മല്‍സരങ്ങളിലും നമ്മുക്ക് കാണാന്‍ കഴിഞ്ഞതാണ്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി താരം മൂന്ന് ലോകകപ്പുകളില്‍ ജഴ്‌സിയണിഞ്ഞിട്ടുണ്ട്.

deviliers

റെക്കോഡുകളുടെ തോഴന്‍...

ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഡിവില്ലിയേഴ്‌സ് നിരവധി റെക്കോഡുകള്‍ക്കും ഉടമയാണ്. വേഗതയാര്‍ന്ന അര്‍ധസെഞ്ച്വറി, സെഞ്ച്വറി, 150 എന്നിവയിലെല്ലാം ഡിവില്ലിയേഴ്‌സിന്റെ പേരിലാണ് റെക്കോഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 2015ല്‍ ഒരേ മല്‍സരത്തില്‍ തന്നെയാണ് ഡിവില്ലിയേഴ്‌സ് അര്‍ധസെഞ്ച്വറിയിലും സെഞ്ച്വറിയിലും റെക്കോഡിട്ടത്. ജൊഹാനസ്ബര്‍ഗില്‍ നടന്ന മല്‍സരത്തില്‍ 16 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറി നേടിയ ഡിവില്ലിയേഴ്‌സ് 31 പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി റെക്കോഡിടുകയായിരുന്നു. സിഡ്‌നിയില്‍ വിന്‍ഡീസിനെതിരേ 64 പന്തില്‍ 150 റണ്‍സ് നേടിയാണ് എബിഡി വേഗതയാര്‍ന്ന ആദ്യ മൂന്ന് റെക്കോഡുകളും തന്റെ പേരിലെഴുതി ചേര്‍ത്തത്.

abdevilliers
ആധുനിക ക്രിക്കറ്റിലെ സമ്പൂര്‍ണതാരം, | OneIndia Malayalam

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 123 ടെസ്റ്റുകളില്‍ നിന്ന് 46 അര്‍ധസെഞ്ച്വറിയും 22 സെഞ്ച്വറിയും ഉള്‍പ്പെടെ 8,765 റണ്‍സ് താരം നേടിയിട്ടുണ്ട്. പുറത്താവാതെ നേടിയ 278 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബൗളിങില്‍ രണ്ട് വിക്കറ്റും 222 ക്യാച്ചുകളും അഞ്ച് സ്റ്റംപിങും ഡിവില്ലിയേഴ്‌സ് തന്റെ പേരില്‍ ചേര്‍ത്തിട്ടുണ്ട്. ഏകദിനത്തില്‍ 228 മല്‍സരങ്ങളില്‍ നിന്ന് 9,577 റണ്‍സ് നേടിയ ഡിവില്ലിയേഴ്‌സിന്റെ ഉയര്‍ന്ന സ്‌കോര്‍ 176 റണ്‍സാണ്. 25 സെഞ്ച്വറിയും 53 അര്‍ധസെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. ഏഴ് വിക്കറ്റ് വീഴ്ത്തി ബൗളിങിലും എബിഡി ഒരു കൈ നോക്കി. 176 ക്യാച്ചുകള്‍ക്ക് പുറമേ അഞ്ച് സ്റ്റംപിങ്ങുകളിലൂടെയും എതിര്‍ ടീമിലെ താരങ്ങളെ എബിഡി പുറത്താക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ട്വന്റിയില്‍ 78 മല്‍സരങ്ങളില്‍ നിന്ന് 1,672 റണ്‍സ് നേടിയ എബിഡിയുടെ ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 79 റണ്‍സാണ്.

Story first published: Wednesday, May 23, 2018, 18:40 [IST]
Other articles published on May 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X