അശ്വിനില്‍ തുടങ്ങാം
വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 7 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്. ഒന്നാം ഇന്നിംഗ്‌സില്‍ വിക്കറ്റ് വീഴ്ത്താന്‍ പറ്റാതിരുന്നതിന്റെ പശ്ചാത്താപം. കരിയറിലെ മൂന്നാം സെഞ്ചുറിയും അശ്വിന്‍ ആന്റിഗ്വയില്‍ നേടിയിരുന്നു. അശ്വിന്റെ ഓള്‍റൗണ്ട് മികവിന് അര്‍ഹതപ്പെട്ട അംഗീകാരമായി മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡും കിട്ടി.
വിരാട് കോലി
വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വക ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ ക്യാപ്റ്റന്‍ ഹോട്ട് വിരാട് കോലിക്കും കൊടുക്കണം നൂറില്‍ നൂറ് മാര്‍ക്ക്. വിജയം ഉറപ്പിച്ച ഇരട്ട സെഞ്ചുറിക്ക് പുറമേ ബൗളിംഗില്‍ കൃത്യമായ ചേഞ്ച് വരുത്താനും ആക്രമണോത്സുകമായി ടീമിനെ നയിക്കാനും വിരാടിന് സാധിച്ചു.
ഉമേഷ് യാദവ്
ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍. ഇതില്‍ നാലെണ്ണം നിര്‍ണായകയമായ ഒന്നാം ഇന്നിംഗ്‌സില്‍. നാലാം ദിനം കളി തുടങ്ങിയപ്പോള്‍ തന്നെ ഡാരന്‍ ബ്രാവോയെ രഹാനെയുടെ കൈകളിലെത്തിച്ച് ഉമേഷ് ഇന്ത്യ ആഗ്രഹിച്ച ബ്രേക് ത്രൂ നല്‍കി.
ശിഖര്‍ ധവാന്‍
ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലെത്തുമ്പോള്‍ ശിഖര്‍ ധവാന്റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മനോഹരമായ ഒരു 84 റണ്‍സോടെ ധവാന്‍ ആ സംശയങ്ങള്‍ നീക്കി. വിന്‍ഡീസില്‍ ടെസ്റ്റ് കളിക്കാന്‍ കെ എല്‍ രാഹുല്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് സാരം.
മുഹമ്മദ് ഷമി
വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റോടെ കളി ഇന്ത്യക്ക് അനുകൂലമാക്കുന്നതില്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി നിര്‍ണായക പങ്ക് വഹിച്ചു.
അമിത് മിശ്ര
അര്‍ധസെഞ്ചുറിയും മൂന്ന് വിക്കറ്റുകളുമായി അമിത് മിശ്രയും തിളങ്ങി. ഒന്നാം ഇന്നിംഗ്‌സില്‍ 53 റണ്‍സെടുത്ത മിശ്ര രണ്ട് ഇന്നിംഗ്‌സുകളിലുമായി 3 വിക്കറ്റുകളും വീഴ്്ത്തി.
സാമുവല്‍സ് പൊരുതി
ആദ്യമേ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസിനെ അര്‍ധസെഞ്ചുറിയോടെ സാമുവല്‍സാണ് കരകയറ്റാന്‍ നോക്കിയത്. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. 85 പന്തില്‍ 11 ബൗണ്ടറിയോടെയാണ് സാമുവല്‍സ് 50 റണ്‍സെടുത്തത്.
ബ്രാത് വൈറ്റ്
ഓള്‍റൗണ്ടര്‍ ചാള്‍സ് ബ്രാത് വൈറ്റ് ഒമ്പതാമനായി എത്തി ഒരു അര്‍ധസെഞ്ചുറി അടിച്ചു. സ്പിന്നര്‍ ബിഷു 45 റണ്‍സോടെ പൊരുതിനോക്കി. വിന്‍ഡീസിന് വേണ്ടി ഓപ്പണര്‍ ബ്രാത് വൈറ്റ് ഒന്നാം ഇന്നിംഗ്‌സില്‍ 74 റണ്‍സെടുത്തിരുന്നു.
കോലിയുടെ സന്തോഷം
വെസ്റ്റ് ഇൻഡീസ് ഓപ്പണർ ചന്ദ്രികയുടെ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി
ചരിത്ര വിജയം
വെസ്റ്റ് ഇൻഡീസിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിൻറെ ആഹ്ലാദം.