
കെ എൽ രാഹുൽ
നാലാമനായി ക്രീസിലെത്തി. 51 പന്തില്‍ 110 റണ്‍സ്. 12 ഫോറും 5 സിക്‌സും. എല്ലാം മനോഹരമായ ക്രിക്കറ്റിങ് ഷോട്ടുകള്‍. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്ക്ക് ഒരു വാഗ്ദാനമാണ് ഈ കര്‍ണാടകക്കാരന്‍. അവസാന പന്തില്‍ ധോണി വിജയം കൈവിടുന്നത് കണ്ട് വിതുമ്പിക്കൊണ്ടാണ് രാഹുല്‍ കളിക്കളം വിട്ടത്.

ന്യായീകരണമില്ല, ക്യാപ്റ്റന്‍
ക്രിക്കറ്റാണ്, ജയവും തോല്‍വിയും സ്വാഭാവികം എന്നൊക്കെ പറയാം പക്ഷേ ഈ തോല്‍വിക്ക് അതൊന്നും ന്യായീകരണം ആവില്ല. ഒരു പന്തില്‍ 1 റണ്‍സെടുക്കാന്‍ ധോണിക്ക് കഴിയുന്നില്ല എന്നത് വലിയ പരാജയമാണ്. സിംബാബ്‌വെയ്‌ക്കെതിരെയും സമാനമായ രീതിയില്‍ ധോണി കാരണം ഇന്ത്യ തോറ്റിരുന്നു. 25 പന്തില്‍ 43 റണ്‍സെടുത്ത ശേഷമാണ് ധോണി 1 റണ്ണെടുക്കാന്‍ പരാജയപ്പെട്ടത്.

ബ്രാവോ എന്തൊരു ബൗളറാണ്
അവസാന ഓവറില്‍ വെറും 8 റണ്‍സ് മതിയായിരുന്ന ഇന്ത്യയെ ബ്രാവോ പിടിച്ചുനിര്‍ത്തി. അതും സെറ്റായ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ക്രീസില്‍ ഉണ്ടായിട്ടും. ധോണിക്കെതിരെ 4 പന്തുകള്‍ എറിഞ്ഞ ബ്രാവോ 4 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ട് തവണ വിക്കറ്റ് അവസരമൊരുക്കി.

രോഹിത് ശർമ
ടിപ്പിക്കല്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ്. 28 പന്തില്‍ നാല് വീതം സിക്‌സും ഫോറും. 62 റണ്‍സ് അടിക്കാന്‍ രോഹിത് കളിച്ചത് വെറും 28 പന്തുകള്‍. പക്ഷേ പൊള്ളാര്‍ഡിന്റെ ഒരു സ്ലോ ബോള്‍ സിക്‌സറടിക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനില്‍ ചാള്‍സ് പിടിച്ച് ഔട്ടായി.

എവിൻ ലെവിസ്
49 പന്തില്‍ 100 റണ്‍സടിച്ച് ഓപ്പണര്‍ എവിന്‍ ലെവിസാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍ ആയത്. 5 ഫോര്‍ മാത്രമേ അടിച്ചുള്ളൂ ലെവിസ്. പക്ഷേ സിക്‌സര്‍ ഒമ്പതെണ്ണം പറത്തി. മാന്‍ ഓഫ് ദ മാച്ചും ലെവിസ് തന്നെ.

ജോണ്‍സന്‍ ചാള്‍സ്
33 പന്ത് മാത്രം നേരിട്ട ജോണ്‍സന്‍ ചാള്‍സായിരുന്നു കൂടുതല്‍ അപകടകാരി. ആറ് ഫോറും 7 സിക്‌സും അടക്കം 79 റണ്‍സാണ് ചാള്‍സ് വാരിയത്. പത്താമത്തെ ഓവറില്‍ ചാള്‍സ് ഔട്ടാകുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 126 ലെത്തിയിരുന്നു.

രണ്ട് യോർക്കറുകൾ
പൊള്ളാർഡിനെയും സാമുവൽസിനെയും തുടർച്ചയായ രണ്ട് യോർക്കറുകളിൽ ക്ലീൻ ബൗൾഡാക്കിയ ഭുമ്രയാണ് ഇന്ത്യൻ ബൗളിംഗിൽ മികച്ചുനിന്നത്. പക്ഷേ ഭുമ്ര നാലോവറിൽ 47 റൺസ് വഴങ്ങി


Click it and Unblock the Notifications











