വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സെമിയില്‍ സായി പ്രണീത് വീണു

ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സായി പ്രണീതിന് വെങ്കലം. സെമിയില്‍ ജാപ്പനീസ് താരം കെന്റോ മൊമൊട്ടയ്ക്ക് മുന്നില്‍ സായി കീഴടങ്ങി. 42 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. സ്‌കോര്‍ 21-13, 21-8. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമാണ് കെന്റോ മൊമൊട്ട.

സ്‌കോര്‍ നില സൂചിപ്പിക്കുന്നതുപോലെ മത്സരത്തില്‍ ഏകപക്ഷീയമായിരുന്നു ജാപ്പനീസ് താരത്തിന്റെ വിജയം. ഒന്നാം ഗെയിമില്‍ മൊമൊട്ടയോട് ഒപ്പത്തിനൊപ്പം നിന്ന ശേഷമാണ് പ്രണീതിന് അടിതെറ്റിയത്. രണ്ടാം ഗെയിമില്‍ ഒരുഘട്ടത്തില്‍പോലും പ്രണീത്തിന് ആധിപത്യം നല്‍കാന്‍ മൊമൊട്ട അനുവദിച്ചില്ല. ഇതു രണ്ടാം തവണയാണ് കെന്റോ മൊമൊട്ട ലോക് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിക്കുന്നത്.

സായി പ്രണീത്

നേരത്തെ ക്വാര്‍ട്ടറില്‍ ലോക നാലാം നമ്പര്‍ താരം ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ അട്ടിമറിച്ചായിരുന്നു പ്രണീതിന്റെ സെമി പ്രവേശം. നിലവില്‍ ലോക റാങ്കിങ്ങില്‍ 19 ആം സ്ഥാനത്താണ് സായി പ്രണീത്. എന്തായാലും ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ പ്രകാശ് പദുക്കോണിന് ശേഷം ഇതാദ്യമായാണ് ഒരു പുരുഷതാരം ലോക് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടുന്നത്.

വനിതാ വിഭാഗത്തില്‍ ഇന്നു നടന്ന ആദ്യ സെമിയില്‍ ചൈനീസ് താരം ചെന്‍ യുഫേയെ തോല്‍പ്പിച്ച് പിവി സിന്ധു ഫൈനല്‍ യോഗ്യത നേടിയിരുന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ ജയം. സ്‌കോര്‍ 21-14, 21-7. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും വെള്ളി മെഡലുകൊണ്ടാണ് താരം തൃപ്തിപ്പെട്ടത്.

Story first published: Saturday, August 24, 2019, 18:12 [IST]
Other articles published on Aug 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X