വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'എന്തിനാണീ വിലക്ക്? ഞാനാരെയും കൊന്നിട്ടില്ല'

ഹൈദരാബാദ്: വേണ്ട സമയത്ത് തന്നെ സഹായിക്കാന്‍ കോച്ച് പുല്ലേല ഗോപീചന്ദ് തയ്യാറായില്ലെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. വിവാദം ഉണ്ടായപ്പോള്‍ തന്നെ താന്‍ കോച്ചിനെയും ബായ് പ്രസിഡണ്ടിനെയും വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു. എന്നാല്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കോച്ച് കൈകഴുകി - ജ്വാല ഗുട്ട ആരോപിച്ചു.

ബാഡ്മിന്റണ്‍ അസോസിയേഷന്‍ തന്നെ ബലിയാടാക്കുകയായിരുന്നു എന്നും ജ്വാലയ്ക്ക് പരാതിയുണ്ട്. ഷോക്കോസ് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ താന്‍ അസോസിയേഷനെ സമീപിച്ചിരുന്നു. എന്നാല്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും ബായ് പ്രസിഡണ്ട് തയ്യാറായില്ല. എന്നെ അറിയിക്കും മുമ്പേ മാധ്യമങ്ങളെയാണ് അവര്‍ നടപടിയുടെ വിവരം അറിയിച്ചത്. എന്തിനാണ് എന്നെ വിലക്കുന്നത്, ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ ആരെയും കൊന്നിട്ടില്ല.

jwala gutta

ഐ ബി എല്ലില്‍ മനപ്പൂര്‍വ്വം മത്സരം വൈകിപ്പിച്ചു എന്നതാണ് ജ്വാലയ്‌ക്കെതിരായ ആരോപണം. ജ്വാലയ്ക്ക് ആജീവനാന്ത വിലക്കിന് ബാഡ്മിന്റണ്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിരുന്നു. വിലക്ക് ഏര്‍പ്പെടുത്തും മുന്‍പേ തന്നെ ടീമിലെടുക്കണ്ടെന്ന് തീരുമാനിച്ചതിനെതിരെ കോടതിയെ സമീപിച്ച ജ്വാലയെ കോടതി കളിക്കാന്‍ അനുവദിച്ചിക്കുകയായിരുന്നു. കോടതി വിധി വന്നതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ജ്വാല കോച്ചിനും ബായ്ക്കും എതിരെ തുറന്നടിച്ചത്.

ഐ ബി എല്ലില്‍ ബംഗാ ബീറ്റ്‌സിനെതിരായ ദില്ലി സ്മാഷേഴ്‌സിന്റെ കളിയിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. നിശ്ചയിച്ച താരത്തെ മാറ്റി മറ്റൊരു കളിക്കാരനെ ബംഗാബീറ്റ്‌സ് ഇറക്കിയത് ജ്വാല ചോദ്യം ചെയ്തതാണ് തര്‍്ക്കത്തിന് കാരണമായത്. ഇതേത്തുടര്‍ന്ന് കളി മുക്കാല്‍ മണിക്കൂറോളം വൈകി. വിഷയത്തില്‍ ജ്വാലയ്ക്ക് അച്ചടക്ക സമിതി നോട്ടീസ് നല്‍കി. മാപ്പുപറഞ്ഞാല്‍ വിലക്ക് പിന്‍വലിക്കാമെന്ന അച്ചടക്കസമിതിയുടെ ഒത്തുതീര്‍പ്പിന് ജ്വാല തയ്യാറായില്ല.

Story first published: Saturday, October 12, 2013, 10:30 [IST]
Other articles published on Oct 12, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X