വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Thomas cup: ഇന്ത്യക്കു ഐതിഹാസിക വിജയം! ചരിത്രത്തിലാദ്യമായി ചാംപ്യന്‍മാര്‍

ഫൈനലില്‍ ഇന്തോനേഷ്യയെ തോല്‍പ്പിക്കുകയായിരുന്നു

1

തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യമായി തോമസ് കപ്പില്‍ ഇന്ത്യജേതാക്കളായി. ഫൈനലില്‍ 14 തവന ചാംപ്യന്‍മാരായിട്ടുള്ള ഇന്തോനേഷ്യയെ സ്തബ്ധരാക്കിയാണ് ഇന്ത്യ ബാഡ്മിന്റണില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച നേട്ടം കുറിച്ചത്. കലാശപ്പോരില്‍ 3-0നായിരുന്നു ഇന്ത്യന്‍ വിജയം. അഞ്ചു റൗണ്ടുകളുള്‍പ്പെട്ട ഫൈനലില്‍ ആദ്യത്തെ മൂന്നും ജയിച്ച് ഇന്ത്യ കിരീടത്തിനു അവകാശികളാവുകയായിരുന്നു. ആദ്യ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ വിജയം കൊയ്തതോടെയാണ് ഫൈനലില്‍ ഇന്ത്യ മുന്‍തൂക്കം സ്വന്തമാക്കിയത്. ഇന്തോനേഷ്യയുടെ ആന്റണി ഗിന്റിങിനെ ലക്ഷ്യ 8-15, 21-17, 21-16നു തോല്‍പ്പിക്കുകായിരുന്നു.

രണ്ടാമത്തേത് ഡബിള്‍സ് പോരാട്ടമായിരുന്നു. ഇന്ത്യയുടെ നമ്പര്‍ വണ്‍ ഡബിള്‍സ് ജോടികളായ ചിരാഗ് ഷെട്ടി- സാത്വിക് സായ്‌റെഡ്ഡി എന്നിവര്‍ മുഹമ്മദ് അഹ്‌സാന്‍- കെവിന്‍ സഞ്ജയ സക്യുംലോ ജോടി 18-21, 23-21, 21-19നു കീഴടക്കി. തുടര്‍ന്നു നടന്നത് സിംഗിള്‍സ് പോരാട്ടമായിരുന്നു. കെ ശ്രീകാന്ത് 21-15, 23-21നു ജൊനാതന്‍ ക്രിസ്റ്റിയെ തകര്‍ത്തുവിട്ടതോടെ ശേഷിച്ച മല്‍സരങ്ങള്‍ക്കു കാത്തുനില്‍ക്കാതെ ഇന്ത്യ വിജയികളാവുകയും ചെയ്തു.

2

തോമസ് കപ്പില്‍ ജേതാക്കളായ ആറാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. ഇന്തോനേഷ്യയും ചൈനയുമാണ് ടൂര്‍ണമെന്റിനെ അടക്കിഭരിച്ചത്. ഇന്തോനേഷ്യ 14 തവണയും ചൈന 10 തവണയും ചാംപ്യന്‍മാരായിട്ടുണ്ട്. മലേഷ്യ അഞ്ചു തവണ വിജയികളായിട്ടുണ്ട്. ഡെന്‍മാര്‍ക്കും ജപ്പാനും ഓരോ തവണ ചാംപ്യന്‍മാരായി.

തോമസ് കപ്പില്‍ മുമ്പൊരിക്കലും ഫൈനിലേക്കു പോലും ഇന്ത്യ യോഗ്യത നേടിയിട്ടില്ല. ആവേശകരമായ സെമിയില്‍ ഇത്തവണ ഡെന്‍മാര്‍ക്കിനെ 3-2നു വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. 43 വര്‍ഷങ്ങള്‍ക്കു ശേഷം ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യത്തെ സെമി പ്രവേശനം കൂടിയായിരുന്നു ഇത്. സെമിയില്‍ നാലു റൗണ്ടുകള്‍ക്കു ശേഷം ഇരുടീമുകളും 2-2നു ഒപ്പമായിരുന്നു. ഇതോടെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം ഇരുടീമിനും ഒരുപോലെ നിര്‍ണായകമായി മാറി. സിംഗിള്‍സ് പോരാട്ടത്തില്‍ ത്രസിപ്പിക്കുന്ന വിജയം കൊയ്ത മലയാളി താരം എച്ച്എസ് പ്രണോയിയാണ് ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയത്. ലോക 13ാം നമ്പര്‍ താരം കൂടിയായ റാസ്മസ് ഗെംകെയെയാണ് പ്രണോയ് 13-21, 21-9, 21-12നു കീഴടക്കിയത്. അതേസമയം, കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്തോനേഷ്യ ജപ്പാനെ 3-2നു വീഴ്ത്തി ഫൈനലിലെത്തുകയായിരുന്നു.

3

ടൂര്‍ണമെന്റിലുടനീളം ഗംഭീര പ്രകടനമായിരുന്നു ഇന്ത്യയുടേത്. ജര്‍മനിക്കെതിരേ 5-0ന്റെ സമ്പൂര്‍ണ വിജയം നേടിയാണ് ഇന്ത്യ തുടങ്ങിയത്. തൊട്ടടുത്ത റൗണ്ടില്‍ കാനഡയെയും ഇതേ മാര്‍ജിനില്‍ മുക്കി. പക്ഷെ അടുത്ത മല്‍സരത്തില്‍ ചൈനീസ് തായ്‌പേയിയോടു 2-3നു പരാജയപ്പെട്ടു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. അവരെ 3-2നു ഇന്ത്യ കീഴടക്കി സെമിയില്‍ കടക്കുകയായിരുന്നു.

Story first published: Sunday, May 15, 2022, 18:12 [IST]
Other articles published on May 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X