വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫൈനലുകളില്‍ തോറ്റ് തോറ്റു മടുത്തു; സിന്ധു ആകെ കലിപ്പിലാണ്

നാന്‍ജിങ്: പ്രധാന ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്ത് ഒതുങ്ങുന്ന ശനിദശ പി.വി. സിന്ധുവിനെ ഒഴിഞ്ഞ് പോകുന്നില്ല. ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍ കിരീടത്തിനായുള്ള പോരാട്ടത്തില്‍ കരോളിന മാരിനോടാണ് സിന്ധുവിന്റെ തോല്‍വി. സ്‌പെയിന്റെ മാരിന്‍ 19-21, 10-21 എന്ന നേരിട്ടുള്ള സ്‌കോറുകള്‍ക്കാണ് തകര്‍ത്തത്. 2016 റിയോ ഒളിമ്പിക്‌സിലും മാരിന്‍ സിന്ധുവിനെ ഫൈനലില്‍ തോല്‍പ്പിച്ചിരുന്നു.

pv sindhu

'വീണ്ടും തോല്‍ക്കേണ്ടി വന്നത് രോഷം ഉണര്‍ത്തുന്ന കാര്യമാണ്. അവസാന തവണയും ഫൈനലില്‍ തോറ്റു. ദുഃഖകരമായ കാര്യമാണ്. പക്ഷെ ശക്തമായി തിരിച്ച് വരേണ്ടതുണ്ട്. പരിശീലനത്തിലേക്ക് മടങ്ങി അടുത്ത ടൂര്‍ണമെന്റിനായി തയ്യാറെടുക്കണം, ഈ സീസണിലെ നാലാം ഫൈനല്‍ തോല്‍വിക്ക് ശേഷം സിന്ധു പ്രതികരിച്ചു. ചില ദിവസങ്ങള്‍ നമ്മുടേതാകില്ല. ഉയര്‍ച്ചയും താഴ്ചയും എപ്പോഴും കാണും. എന്നാലും ശക്തമായി ഇരിക്കേണ്ടതുണ്ട്, താരം പ്രതികരിച്ചു.

സന്തോഷകരമായ ഒരു ഫലമാണ് ആഗ്രഹിച്ചത്. ഫൈനലില്‍ എത്തിയതില്‍ സന്തോഷം. ജയിക്കുന്നതും തോല്‍ക്കുന്നതും ജീവിതത്തിന്റെ ഭാഗമാണ്, സിന്ധു കൂട്ടിച്ചേര്‍ത്തു. 2016 മുതല്‍ പ്രധാന ഫൈനലുകളില്‍ സിന്ധുവിന്റെ എട്ടാമത്തെ തോല്‍വിയാണിത്. 2017-ല്‍ റിയോ ഒളിമ്പിക്‌സ്, 2018-ല്‍ ഹോങ്കോംഗ് ഓപ്പണ്‍, 2017-ല്‍ തന്നെ സൂപ്പര്‍ സീരീസ് ഫൈനല്‍, 2018-ല്‍ ഇന്ത്യ ഓപ്പണ്‍, തായ്‌ലാന്‍ഡ് ഓപ്പണ്‍ എന്നീ ഫൈനലുകളിലും സിന്ധു തോല്‍വിയടഞ്ഞു.

45 മിനിറ്റ് നീണ്ട മത്സരത്തില്‍ മാരിന്റെ അതിവേഗ ഗെയിമിന് സിന്ധുവിന് മറുപടിയുണ്ടായില്ല. ഇത് നാലാം തവണയാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ താരം പോഡിയത്തിലേറുന്നത്. രണ്ട് തവണ വെള്ളിയും കരസ്ഥമാക്കി. ഈ വിജയത്തോടെ ലോക ചാമ്പ്യന്‍പട്ടം മൂന്ന് തവണ നേടുന്ന താരമായി മാരിന്‍.

Story first published: Monday, August 6, 2018, 17:33 [IST]
Other articles published on Aug 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X