കോപ്പന്‍ഹെഗന്‍: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സില്‍ നിന്ന് ഇന്ത്യയുടെ സൈന നെഹ്വാള് പുറത്ത്. നിലവിലെ റണ്ണറപ്പായ സൈനയെ ജപ്പാന്റെ സയാക താകഹാഷിയാണ് ആദ്യ റൗണ്ടില്‍ പുറത്താക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എട്ടാം സ്ഥാനക്കാരിയായ സൈന തോല്‍വി വഴങ്ങിയത്. റാങ്കിങ്ങില്‍ 11ാം സ്ഥാനത്താണ് സയാക.
ആദ്യ റൗണ്ടില്‍ സയാകയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സൈനയ്ക്ക് സാധിച്ചില്ല. 21-15നാണ് ആദ്യ റൗണ്ട് സയാക നേടിയത്. രണ്ടാം സെറ്റില്‍ തിരിച്ചുവരാന്‍ സൈന അവസാനംവരെ പൊരുതി നോക്കിയെങ്കിലും വിജയിക്കാനായില്ല. 23-21നാണ് ജപ്പാന് താരം രണ്ടാം സെറ്റ് നേടിയത്. സൈന പുറത്തായതോടെ വനിതകളില്‍ പിവി സിന്ധുവിലാണ് ഇന്ത്യയുടെ പ്രതീക്ഷ.ആദ്യ റൗണ്ടില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്ക തുന്ജുങ്ങിനെ തോല്‍പ്പിച്ച് സിന്ധു രണ്ടാം റൗണ്ടില്‍ കടന്നിരുന്നു.
പുതിയ ഭാവത്തിൽ വിജയ് ശങ്കര്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും ആദ്യ റൗണ്ടില്‍ പുറത്തായി. ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരനായ ഡെന്മാര്ക്കിന്റെ ആന്‍ഡേഴ്സ് ആന്റോന്സെനാണ് ശ്രീകാന്തിനെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റിനായിരുന്നു ആന്റോന്സെന്നിന്റെ ജയം. സ്കോര്‍ 21-14,21-18. ഇന്ത്യക്ക് പ്രതീക്ഷ നല്കി സമീര്‍ വര്‍മ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ജപ്പാന്റെ കാന്റെ ടുണിയാമയെയാണ് സമീര്‍ തോല്‍പ്പിച്ചത്. സ്കോര്‍ 21-11,21-11.