വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ബാഡ്മിന്റണില്‍ സായ് പ്രണീതിന് ഞെട്ടിക്കുന്ന തോല്‍വി, ഡബിള്‍സില്‍ മിന്നും ജയം

ഇസ്രായേല്‍ താരം മിഷയാണ് ജയിച്ചത്

1

ടോക്കിയോ: ഒളിംപിക്‌സില്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സായ് പ്രണീതിന് ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് ഡിയിലെ ആദ്യ മല്‍സരത്തില്‍ ഇസ്രായേല്‍ താരം മിഷ സില്‍മെര്‍മാനാണ് പ്രണീതിനെ വീഴ്ത്തിയത്. സ്‌കോര്‍ 17-21, 15-21. മല്‍സരം വെറും 40 മിനിറ്റ് കൊണ്ട് അവസാനിച്ചു.

അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി- സാത്വിക് സായിരാജ് റാങ്കിറെഡ്ഡി സഖ്യം അട്ടിമറി ജയം സ്വന്തമാക്കി. ആദ്യ റൗണ്ടില്‍ ലോക മൂന്നാം നമ്പര്‍ ജോടികളായ ചൈനീസ് തായിപേയിയുടെ യാങ് ലി-ചി ലിന്‍ വാങിനെയാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്. 21-16, 16-21, 27-25നായിരുന്നു ലോക റാങ്കിങില്‍ പത്താം സ്ഥാനത്തുള്ള ചിരാഗ്- സാത്വിക് ജോടിയുടെ വിജയം. ഈ വര്‍ഷമാദ്യം തായ്‌ലാന്‍ഡ് ഓപ്പണ്‍, ടൊയോട്ട തായ്‌ലാന്‍ഡ് ഓപ്പണ്‍, ലോക ടൂര്‍സ് ഫൈനല്‍സ് എന്നിവയില്‍ തുടര്‍ച്ചയായി ചാംപ്യന്മാരായതിന്റെ ആത്മവിശ്വാസത്തിലെത്തിയ ചൈനീസ് തായ്‌പേയ് സഖ്യത്തെ ഇന്ത്യന്‍ ടീം സ്തബ്ധരാക്കുകയായിരുന്നു.

13ാം സീഡായ പ്രണീതില്‍ നിന്നും മികച്ച പ്രകടനം ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇസ്രായേല്‍ താരത്തിനു മുന്നില്‍ അദ്ദേഹത്തിനു അടിതെറ്റുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ബാഡ്മിന്റണ്‍ അപ്രതീക്ഷിത തുടക്കം കൂടിയാണിത്.

'ഇനിയും രണ്ട് ടീമിനെയെങ്കിലും പ്രഖ്യാപിക്കാനാവും, ഏത് വലിയ ടൂര്‍ണമെന്റും ജയിക്കും'- ഹര്‍ദിക് പാണ്ഡ്യ'ഇനിയും രണ്ട് ടീമിനെയെങ്കിലും പ്രഖ്യാപിക്കാനാവും, ഏത് വലിയ ടൂര്‍ണമെന്റും ജയിക്കും'- ഹര്‍ദിക് പാണ്ഡ്യ

IND vs SL: അഞ്ച് താരങ്ങള്‍ക്ക് ഒരുമിച്ച് അരങ്ങേറ്റം, സാഹസം വേണ്ടിയിരുന്നില്ല, വിമര്‍ശിച്ച് ഗവാസ്‌കര്‍IND vs SL: അഞ്ച് താരങ്ങള്‍ക്ക് ഒരുമിച്ച് അരങ്ങേറ്റം, സാഹസം വേണ്ടിയിരുന്നില്ല, വിമര്‍ശിച്ച് ഗവാസ്‌കര്‍

മികച്ച രീതിയിലായിരുന്നു മല്‍സരത്തില്‍ സായ്പ്രണീത് തുടങ്ങിയത്. ആദ്യ ഗെയിമില്‍ അദ്ദേഹം 3-0ന്റെ മികച്ച ലീഡുമായി മുന്നേറുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ സില്‍ബെര്‍മന്‍ 9-8ന്റെ ലീഡ് നേടി. ഇത് 16-14ല്‍ എത്തിച്ച ഇസ്രായേല്‍ താരം തുടര്‍ച്ചയായി ഒമ്പതു പോയിന്റുകള്‍ നേടി സെറ്റ് 21-17ന് കൈക്കലാക്കുകയും ചെയ്തു. രണ്ടാമത്തെ ഗെയിമില്‍ സായ് പ്രണീത് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ തുടക്കം മുതല്‍ മുന്നില്‍ കയറിയ ഇസ്രാല്‍ താരം അദ്ദേഹത്തിനു ഒരു ഘട്ടത്തിലും ലീഡ് നല്‍കിയില്ല. 4-3, 8-6, 11-7 എന്നിങ്ങനെ സില്‍ബര്‍മാന്‍ ലീഡുയര്‍ത്തിക്കൊണ്ടിരുന്നു. ഇതു പിന്നാല 15-10ലും 19-12ലുമെത്തിച്ച് ഇസ്രായേല്‍ താരം ഗെയിമും മല്‍സരവും സ്വന്തമാക്കി വലിയ അട്ടിമറി കുറിക്കുകയും ചെയ്തു.

Story first published: Saturday, July 24, 2021, 15:30 [IST]
Other articles published on Jul 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X