വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍; സിന്ധുവിന് പിന്നാലെ സൈനയും പുറത്ത്, കശ്യപിന് ജയം

ഇഞ്ചിയോണ്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ താരം സൈന നേവാളും ആദ്യ റൗണ്ടില്‍ പുറത്തായി. കൊറിയന്‍ താരമായ കിം ഗാ ഇയൂനിനെതിരെ മത്സരിക്കുന്നതിനിടയില്‍ പരിക്കിനെ തുടര്‍ന്ന് സൈന പിന്മാറുകയായിരുന്നു. ആദ്യ സെറ്റ് സൈന 21-19ന് നേടിയിരുന്നു. രണ്ടാം സെറ്റില്‍ 18-21ന് തോറ്റു. മൂന്നാം സെറ്റില്‍ എതിരാളി 8-1ന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സൈനയുടെ പിന്മാറ്റം.

സൈനയും പുറത്തായതോടെ കൊറിയ ഓപ്പണില്‍ ഇന്ത്യയുടെ വനിതാ സിംഗിള്‍സ് പ്രതീക്ഷകള്‍ അവസാനിച്ചു. അമേരിക്കന്‍ താരം ബെയ്‌വന്‍ സാങ്ങിനെതിരെയാണ് സിന്ധു നേരത്തെ തോല്‍വി സമ്മതിച്ചത്. സ്‌കോര്‍ 21-7, 22-24, 15-21. ഈ മാസം ആദ്യം ലോക ചാമ്പ്യന്‍ഷിപ്പില്‍ സാങ്ങിനെ സിന്ധു തോല്‍പ്പിച്ചിരുന്നെങ്കിലും ഇത്തവണ അടിതെറ്റി. ലോക ചാമ്പ്യനായശേഷം തുടര്‍ച്ചയായ രണ്ടാമത്തെ ടൂര്‍ണമെന്റിലാണ് സിന്ധു അപ്രതീക്ഷിതമായി പുറത്താകുന്നത്.

ടി20യില്‍ മെയ്ഡനില്‍ ഹാട്രിക്ക്!! അപൂര്‍വ്വ റെക്കോര്‍ഡുമായി ദീപ്തി... ആദ്യ ഇന്ത്യന്‍ താരംടി20യില്‍ മെയ്ഡനില്‍ ഹാട്രിക്ക്!! അപൂര്‍വ്വ റെക്കോര്‍ഡുമായി ദീപ്തി... ആദ്യ ഇന്ത്യന്‍ താരം

saina

പുരുഷ വിഭാഗത്തില്‍ പ്രതീക്ഷയായിരുന്ന സായ് പ്രണീതും ആദ്യ റൗണ്ടില്‍ പുറത്തായി. ഡെന്മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് അന്റോന്‍സനെതിരായ മത്സരത്തിനിടെ പരിക്കുമൂലം പ്രണീത് പിന്മാറുകയായിരുന്നു. ആദ്യ സെറ്റ് 9-21ന് തോറ്റ ഇന്ത്യന്‍ താരം രണ്ടാം സെറ്റില്‍ 7-11ന് പിറകില്‍ നില്‍ക്കുമ്പോഴായിരുന്നു പിന്മാറ്റം. ചൈന ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് പ്രണീത് പുറത്തായത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് സായ് പ്രണീത്. അതേസമയം, പി കശ്യപ് രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. തായ്‌വാന്റെ ലു ചിയ ഹങ്ങിനെ 21-16, 21-16 എന്ന സ്‌കോറിനാണ് കശ്യപ് തോല്‍പ്പിച്ചത്.

Story first published: Wednesday, September 25, 2019, 17:23 [IST]
Other articles published on Sep 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X