വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; മോശം കളിയില്‍ സിന്ധു പുറത്ത്, പ്രണോയിയും; പ്രതീക്ഷ ശ്രീകാന്തില്‍

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡമിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍ക്ക് തിരിച്ചടി. പിവി സിന്ധു, എച്ച്എസ് പ്രണോയ് എന്നിവര്‍ തോറ്റു പുറത്തായപ്പോള്‍ കെ ശ്രീകാന്ത് ജയത്തോടെ മൂന്നാം റൗണ്ടിലെത്തി. ചൈനീസ് താരത്തോടാണ് സിന്ധുവിന്റെ തോല്‍വി. ഇന്തോനേഷ്യന്‍ എതിരാളിക്കുമുന്നില്‍ പ്രണോയിയും അടിയറവ് പറഞ്ഞു.

കെ ശ്രീകാന്ത് ഹോങ്കോങ്ങിന്റെ വിങ് കി വിന്‍സെന്റ് വോങ്ങിനെ 21-14, 21-15 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. കൊറിയയുടെ ലീ ഡോങ് കിയൂനാണ് ശ്രീകാന്തിന്റെ അടുത്ത എതിരാളി. ലോക മൂന്നാം നമ്പറായ സിന്ധു ചൈനയുടെ പതിനാലാം റാങ്കുകാരിയായ ഗയോ ഫാങ്ജിക്കെതിരെ മോശം കളി പുറത്തെടുത്താണ് തോല്‍വി ചോദിച്ചു വാങ്ങിയത്. സ്‌കോര്‍ 18-21, 19-21. തുടര്‍ച്ചയായ അനാവശ്യപിഴവുകള്‍ സിന്ധുവിന്റെ തോല്‍വിക്ക് കാരണമായി.

kidambisrikanth

ഇന്തോനേഷ്യയുടെ ആന്റണി ജിന്റിങ്ങിനെതിരെ 14-21, 17-21 എന്ന സ്‌കോറിനാണ് മലയാളിയായ പ്രണോയ് തോറ്റത്. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മനു അത്രി, ബി സുമീത് റെഡ്ഡി സഖ്യം 18-21, 21-16, 12-21 എന്ന നിലയില്‍ ചൈനീസ് താരങ്ങളോട് തോറ്റു. മിക്‌സഡ് ഡബിള്‍ സഖ്യമായ പ്രണവ് ജെറി, സിക്കി റെഡ്ഡി സഖ്യം 16-21, 16-21 എന്ന സ്‌കോറിന് മലേഷ്യന്‍ സഖ്യത്തോടും അടിയറവ് പറഞ്ഞു.

Story first published: Thursday, September 13, 2018, 17:59 [IST]
Other articles published on Sep 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X