വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യ ടീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം

മനില: ഏഷ്യ ടീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വെങ്കലം നേടി. സെമിയില്‍ ഇന്തോനേഷ്യയോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വെങ്കലത്തിലൊതുങ്ങിയത്. 2016ലും ഇന്ത്യ ഇന്തോനേഷ്യയോട് സെമിയില്‍ പരാജയപ്പെട്ടിരുന്നു. 3-2 എന്ന നിലയിലായിരുന്നു ഇത്തവണ ഇന്ത്യ പരാജയപ്പെട്ടത്. കെ ശ്രീകാന്ത് എച്ച് എസ് പ്രണോയ് തുടങ്ങിയവര്‍ക്ക് സെമിയില്‍ കളിക്കാനാകാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ഇന്ത്യന്‍ കൗമാരതാരം ലക്ഷ്യ സെന്നിന്റെ അവിശ്വസനീയ പ്രകടനമാണ് തോല്‍വിയിലും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം. ലോക ഏഴാം റാങ്കുകാരനും ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനുമായ ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ ലക്ഷ്യ മത്സരത്തില്‍ അട്ടിമറിച്ചു. ലോക റാങ്കിങ്ങില്‍ 31-ാം സ്ഥാനക്കാരനായ ലക്ഷ്യ 21-18, 22-20 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ക്രിസ്റ്റിയെ മറികടന്നത്.

ലിവര്‍പൂള്‍ കുതിപ്പ് തുടരുന്നു; ബാഴ്‌സയ്ക്ക് ജയം, പിഎസ്ജിക്ക് സമനിലലിവര്‍പൂള്‍ കുതിപ്പ് തുടരുന്നു; ബാഴ്‌സയ്ക്ക് ജയം, പിഎസ്ജിക്ക് സമനില

lakshyasen

മറ്റൊരു ഇന്ത്യന്‍ താരം ബി സായ് പ്രണീത് ആദ്യ സിംഗിള്‍സില്‍ ആന്റണി ജിന്റിങ്ങിനെതിരെ മത്സരിക്കുന്നതിനിടെ പിന്മാറിയിരുന്നു. ഡബിള്‍സില്‍ എംആര്‍ അര്‍ജുനും ധ്രുവ് കപിലയും ചേര്‍ന്ന സഖ്യം മികച്ച പോരാട്ടവീര്യം കാഴ്ചവെച്ചു. ലോക രണ്ടാം റാങ്കുകാരായ മൊഹമ്മദ് അഹ്‌സന്‍, ഹേന്ദ്ര സെത്തിയവാന്‍ സഖ്യത്തിനെതിരെ 10-21, 21-14, 21-23 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെട്ടത്.

സന്നാഹത്തില്‍ തകര്‍ത്തുകളിച്ച് പന്തും മായങ്കും; ന്യൂസിലന്‍ഡിനെതിരെ സമനിലസന്നാഹത്തില്‍ തകര്‍ത്തുകളിച്ച് പന്തും മായങ്കും; ന്യൂസിലന്‍ഡിനെതിരെ സമനില

അതേസമയം മൂന്നാം സിംഗിള്‍സില്‍ ഇന്ത്യയുടെ ശുഭാങ്കര്‍ ഡേ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരണ്‍ റുസ്താവിറ്റോയെ അട്ടിമറിച്ചു. സ്‌കോര്‍ 21-17, 21-15. നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ചിരാഗ് ഷെട്ടി, ലക്ഷ്യ സെന്‍ സഖ്യത്തിന് വിജയം നേടാനായില്ല. ലോക ഒന്നാം റാങ്കുകാരായ മാര്‍ക്കസ് ജിഡിയോണ്‍, സഞ്ജയ സുകമുല്‍ജോ സഖ്യത്തോട് ഇന്ത്യ തോറ്റു. സ്‌കോര്‍ 21-6, 21-13.

Story first published: Sunday, February 16, 2020, 11:09 [IST]
Other articles published on Feb 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X